'മതമില്ലാതെ ജീവിക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം'-ഹൈക്കോടതി

മതമില്ലെന്ന് അവകാശപ്പെട്ടതിന്‍റെ പേരിൽ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികള്‍ നല്‍കിയ ഹരജി പരിഗണിക്കവേ ജസ്റ്റിസ് വി. ജി അരുൺ ആണ് സുപ്രധാനമായ നിരീക്ഷണം പങ്കുവെച്ചത്.

Update: 2022-08-12 14:17 GMT
Advertising

മതമില്ലാതെ ജീവിക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. മതമില്ലെന്ന് പ്രഖ്യാപിച്ച സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ എത്രയും വേഗം നയവും മാർഗ നിർദേശങ്ങളും രൂപീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം.

മുന്നാക്കക്കാരിലെ പിന്നാക്കാർക്ക് സാമ്പത്തിക സംവരണം ലഭിക്കുന്നു. എന്നാൽ മതമില്ലതെ ജീവിക്കുന്നവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരായ പൗരൻമാർക്കുള്ള ആനുകൂല്യങ്ങൾ ഒരു ജാതിയിലോ ഒരു വിഭാഗത്തിലോ ഉൾപ്പെടുന്നില്ലെന്ന കാരണത്താൽ പുരോഗമന ചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്ന സർക്കാറിന് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മതമില്ലെന്ന് അവകാശപ്പെട്ടതിന്‍റെ പേരിൽ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികള്‍ നല്‍കിയ ഹരജി പരിഗണിക്കവേ ജസ്റ്റിസ് വി. ജി അരുൺ ആണ് സുപ്രധാനമായ നിരീക്ഷണം പങ്കുവെച്ചത്. സാമ്പത്തിക സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്ന സമുദായങ്ങളുടെ പട്ടിക മുന്നാക്ക സമുദായ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ ഈ ആനുകൂല്യം മതമില്ലാത്തവർക്ക് അനുവദിക്കാത്തത് ഭരണഘടന ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News