നിപ സ്ഥിരീകരിച്ചതായി പൂനെയിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Update: 2023-09-12 13:07 GMT

കോഴിക്കോട്: കേരളത്തിൽ നിപ സ്ഥിരീകരിച്ചതായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുറച്ച് സമയം മുമ്പും പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സംസാരിച്ചിരുന്നു. പരിശോധന കഴിഞ്ഞിട്ടില്ലെന്നാണ് അവർ അറിയിച്ചത്. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഞ്ച് സാമ്പിളുകളാണ് പരിശോധിക്കുന്നത്. മരിച്ച ഒരാളുടെയും ആശുപത്രിയിലുള്ള നാലുപേരുടെയും സാമ്പിളുകളാണ് പരിശോധനക്കയച്ചത്. കേന്ദ്രവുമായി ആശയക്കുഴപ്പമില്ല. ലഭിച്ച പ്രാഥമിക വിവരമനുസരിച്ചാവാം കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.

കോഴിക്കോട് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. നിപ സംശയത്തെ തുടർന്ന് നാലുപേരാണ് കോഴിക്കോട്ട് ചികിത്സയിലുള്ളത്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. നിപ പ്രതിരോധത്തിനായി വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണാ ജോർജ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News