'സാധാരണക്കാരുടെ പ്രശ്നങ്ങളെ ധീരതയോടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉന്നയിച്ച വ്യക്തിയാണ് വി.എസ്' - പി.മുജീബുറഹ്‌മാൻ

വി.എസിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ

Update: 2025-07-24 03:46 GMT

ആലപ്പുഴ: വി.എസിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ. ഈ വിടവ് നികത്താനാവില്ല. സാധാരണക്കാരുടെ പ്രശ്നങ്ങളെ ധീരതയോടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉന്നയിച്ച വ്യക്തിയാണ് വി.എസ് എന്നും പി.മുജീബുറഹ്‌മാൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്, മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ നൗഷാദ് എന്നിവരും വി.എസിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. 



വി.എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കനത്ത മഴയെ അവഗണിച്ച് വലിയ ജനക്കൂട്ടമാണ് തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. തിരുവനന്തപുരവും കൊല്ലവും കടന്ന് വി.എസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തുമ്പോൾ ആയിരങ്ങളാണ് അവിടെ വി.എസിനെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നത്. 

Advertising
Advertising



Full View 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News