കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ്; കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും

മൊഴിപ്പകർപ്പ് കിട്ടിയാൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം

Update: 2025-01-23 03:01 GMT

കൊച്ചി: എറണാകുളം കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.

സിപിഎം തന്നെയാണ് തട്ടിക്കൊണ്ട് പോയതെന്ന മൊഴിയിൽ ഉറച്ച് നിന്ന കലാ രാജു ഇന്നലെ കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി രഹസ്യമൊഴി നൽകിയിരുന്നു. മൊഴിപ്പകർപ്പ് കിട്ടിയാൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഡമ്മി പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും പറഞ്ഞ കലാ രാജു സിപിഎമ്മിനൊപ്പം തുടരില്ലെന്നും വ്യക്തമാക്കി. അതേസമയം പരസ്പര വിരുദ്ധമായ കലയുടെ പ്രസ്താവനകൾ തള്ളി സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി പി.ബി.രതീഷ് രംഗത്തെത്തി.

Advertising
Advertising

കലാ രാജുവിനെ കടത്തിക്കൊണ്ടു പോയ നഗരസഭാ ചെയർപേഴ്സൻ്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പ്രധാന പ്രതികളിലേക്കെത്താനാണ് പൊലീസിന്‍റെ നീക്കം. അതിനിടെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്റ്റേഷൻ ഉപരോധത്തിൻ്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷിയാസിനും അബിൻ വർക്കിക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ പ്രതികളായ കേസിലും അറസ്റ്റുണ്ടാകും.


Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News