മഹാരാജാസ് കോളജ് അധ്യാപകൻ നിസാമുദ്ദീനെ സ്റ്റാഫ് അഡൈ്വസർ സ്ഥാനത്തുനിന്ന് നീക്കി

നിസാമുദ്ദീൻ വിദ്യാർഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് വിവിധ വിദ്യാർഥി സംഘടനകൾ പരാതി നൽകിയിരുന്നു.

Update: 2024-01-31 13:41 GMT

കൊച്ചി: വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് മഹാരാജാസ് കോളജ് അധ്യാപകൻ നിസാമുദ്ദീനെതിരെ നടപടി. കോളജ് യൂണിയൻ സ്റ്റാഫ് അഡൈ്വസർ സ്ഥാനത്തുനിന്ന് നിസാമുദ്ദീനെ നീക്കി. വിദ്യാർഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.

നിസാമുദ്ദീനെതിരെ കെ.എസ്.യു, ഫ്രറ്റേണിറ്റി, എം.എസ്.എഫ് തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. ഇന്ന് ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗമാണ് നിസാമുദ്ദീനെ മാറ്റാൻ തീരുമാനിച്ചത്. മലയാള വിഭാഗത്തിലെ ഡോ. സുമി ജോയ് ഒലിയപ്പുറമാണ് പുതിയ അഡൈ്വസർ.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News