'ഒരു മതത്തെയും കുറ്റപ്പെടുത്തിയില്ല'; പാലാ ബിഷപ്പിനെ പിന്തുണച്ച് മാണി സി. കാപ്പന്‍

സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിന്റെ പരാമർശമെന്നും മാണി സി. കാപ്പൻ

Update: 2021-09-11 09:32 GMT

പാലാ ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പരാമർശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ബിഷപ്പ് ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിന്റെ പരാമർശമെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. 

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പരാമാർശത്തെത്തുടർന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ക്രൈസ്തവർക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം, ബിഷപ്പ് ഉയര്‍ത്തിയത് ക്രൈസ്തവരുടെ ആശങ്കയാണെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമം.

Advertising
Advertising

ഭരണ-പ്രതിപക്ഷ നേതാക്കള്‍ കരുതലോടെ പ്രതികരിച്ചപ്പോള്‍, ബിഷപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താവാണോയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു. എന്നാല്‍, ക്രിസ്ത്യന്‍ മുസ്‍ലിം വിഭാഗീയത സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം. ഒപ്പം ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയ നടപടിയെ തള്ളിക്കൊണ്ട് സംഘപരിവാര്‍ അജണ്ടയില്‍ വീണ് പോകരുതെന്ന് ഇരു വിഭാഗത്തേയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. വേര്‍തിരിപ്പ് ഉണ്ടാക്കുന്നതാണ് ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശമെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു. ആ നിലപാടിനെ പിന്തുണച്ച് സ്പീക്കറും രംഗത്ത് വന്നിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News