മീഡിയവൺ വിലക്ക്; ഡിവിഷൻബെഞ്ച് വിധി സ്വാഭാവിക നീതിനിഷേധമാണെന്ന് വി.ഡി സതീശൻ

വിലക്കിന്റെ കാരണം എന്താണെന്ന് ചാനലിനെയെങ്കിലും അറിയിക്കണം

Update: 2022-03-02 14:24 GMT

 മീഡിയവൺ വിലക്കിയ നടപടി ഹൈക്കോടതി ഡിവിഷൻബെഞ്ച് നടപടി സ്വാഭാവിക നീതിനിഷേധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഡിവിഷൻ ബഞ്ച് വിധി ശരിയായ കാര്യമല്ല. വിലക്കിന്റെ കാരണം എന്താണെന്ന് ചാനലിനെയെങ്കിലും അറിയിക്കണം. സീൽഡ് കവറിലുള്ളത് എന്താണെന്ന കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു. സ്വാഭാവിക നീതിയാണ് ഇവിടെ നിഷേധിക്കപ്പെട്ടത്. ജുഡിഷ്യറിയിൽ പോലും നടക്കാത്ത കാര്യമാണതെന്നും സതീശൻ കൂട്ടിച്ചേർത്തു.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

Advertising
Advertising

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News