ദേവിയുടെയും ഫാത്തിമയുടെയും സ്വപ്നം പൂവണിയുന്നു; പഞ്ചായത്ത്‌ അധികൃതർ നിഷേധിച്ച വീടിന് അനുമതി നൽകി മന്ത്രി റിയാസ്

കാലപ്പഴക്കത്തിൽ വീട് തകർന്നപ്പോൾ ഉറ്റ സുഹൃത്തിന് വീട്ടിൽ അഭയം നൽകിയ ഫാത്തിമയുടെയും ദേവിയുടെയും സൗഹൃദത്തിന്റെ കഥ മീഡിയവൺ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിരുന്നു

Update: 2023-05-05 01:07 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് dream of Devi and Fatima's house is blossoming. താമരശ്ശേരി സ്വദേശിനി ദേവിയുടെ വർഷങ്ങൾ നീണ്ട വീടെന്ന സ്വപ്നമാണ് താമരശ്ശേരി താലൂക്ക് തല അദാലത്തിൽ നിറവേറിയത്.  മന്ത്രിയുടെ വാക്ക് ഉടൻ പാലിക്കപ്പെടുമെന്നപ്രതീക്ഷയിലാണ് ദേവി. കാലപ്പഴക്കത്തിൽ വീട് തകർന്നപ്പോൾ ഉറ്റ സുഹൃത്തിന് വീട്ടിൽ അഭയം നൽകിയ ഫാത്തിമയുടെയും ദേവിയുടെയും സൗഹൃദത്തിന്റെ കഥ മീഡിയവൺ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിരുന്നു.

ഒന്നിച്ചൊരു കൂരയിൽ അന്തിയുറങ്ങുമ്പോഴും ഫാത്തിമയുടെ സ്വപ്നം ദേവിക്ക് സ്വന്തമായൊരു വീട് എന്നുള്ളതായിരുന്നു. അതിനായി ദേവിക്കൊപ്പം ഫാത്തിമയും ഉണ്ടായിരുന്നു. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ദേവി കയറിയിറങ്ങാത്ത പടികളില്ല.. മുട്ടാത്ത വാതിലുകളില് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വീട് നിഷേധിച്ചത് പഞ്ചായത്ത് അധികൃതർ തന്നെ എന്ന് ദേവി പറയുന്നു.

Advertising
Advertising

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിൽ പങ്കെടുക്കാൻ ദേവി താമരശ്ശേരി ഗവ.യുപി സ്കൂളിൽ എത്തിയതും വീടെന്ന സ്വപ്നം കൊണ്ടുതന്നെ… വീട് നിർമ്മിച്ചു നൽകാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പുമായാണ് ദേവി മടങ്ങുന്നത്.

പ്രതീക്ഷയുടെ പുഞ്ചിരിയാണ് ദേവിയുടെ മുഖത്ത്.. ഈ പുഞ്ചിരി മായാതെ കാക്കണമെങ്കിൽ മന്ത്രി നൽകിയ വീടെന്ന ഉറപ്പ് പ്രാബല്യത്തിൽ വരണം.

Full View



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News