അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണം; സെക്രട്ടറിയേറ്റ് മാർച്ച് നടത്തി സ്വകാര്യ ആശുപത്രി നഴ്സുമാർ

ശമ്പള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ നടത്തുന്ന സമരം 17ാം ദിവസത്തിലേക്ക് കടന്നു

Update: 2026-03-04 07:44 GMT

തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണം ആവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാനേജ്മെന്റുകൾ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ, പണിമുടക്ക് സമരത്തിലേക്ക് നേഴ്സുമാർ കടക്കുമെന്നും യുഎൻഎ വ്യക്തമാക്കുന്നു.

14 ജില്ലകളിൽ നിന്നുമായി 100 കണക്കിന് നഴ്സുമാരാണ് സെക്രട്ടറിയേറ്റ് മുന്നിലേക്ക് സമരവുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരങ്ങളിൽ മാനേജ്മെൻ്റ് ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ കടിപ്പിക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 ആക്കുക, 6 -6 -12 ഷിഫ്റ്റ് നടപ്പിലാക്കുക, തുല്യ ജോലിക്ക് തുല്യ വേദന നടപ്പിലാക്കുക. നഴ്സിംഗ് അധ്യാപകർക്ക് യുജിസി സ്കെയിൽ ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Advertising
Advertising

പ്രതിഷേധ സമരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ യുഎൻഎ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും സൂചന നൽകുന്നു.

അതേസമയം, ശമ്പള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ നടത്തുന്ന സമരം 17ാം ദിവസത്തിലേക്ക് കടന്നു. ഡോക്ടർമാരെ ഇന്ന് സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. സമരത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അധിക ചുമതകളിൽ നിന്ന് ഡോക്ടർമാർ രാജിവയ്ക്കും എന്ന മുന്നറിയിപ്പ് സർക്കാറിന് നൽകിയിട്ടുണ്ട്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News