വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി; സർക്കാർ അനുവദിച്ച വീടുകൾ ചോർന്നൊലിക്കുന്നതായി പുത്തുമല നിവാസികൾ

മാതൃക ഗ്രാമത്തിൽ പ്രഖ്യാപിച്ച ആരോഗ്യ കേന്ദ്രമോ അങ്കണവടിയോ പൊതുഇടമോ കളി സ്ഥലമോ ഇനിയും യാഥാർഥ്യമായില്ല

Update: 2024-08-09 04:54 GMT
Editor : ലിസി. പി | By : Web Desk

പുത്തുമല: വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയ അനുഭവമാണ് പുത്തുമലക്കാർക്ക് പറയാനുള്ളത്. ദുരന്തത്തിന് മൂന്നുവർഷത്തിന് ശേഷം ലഭിച്ച വീടുകൾ  ഒരു വർഷം കഴിയുമ്പോൾ തന്നെ ചോർന്നു തുടങ്ങി. മാതൃകാ ഗ്രാമമായി വിഭാവനം ചെയ്തിടത്ത് ആരോഗ്യകേന്ദ്രമോ കളി സ്ഥലമോ ഒന്നും യാഥാർഥ്യമായില്ല. താല്ക്കാലിക താമസത്തിന് വാടകയെന്ന വാഗ്ദാനവും കൃത്യമായി നടപ്പായില്ല.

മൂന്ന് മാസമല്ല മൂന്ന് വർഷം കഴിഞ്ഞാണ് പുത്തുമല ദുരിത ബാധിതർക്ക് സ്വന്തം വീട് യാഥാർഥ്യമായത്. ഒരു വർഷം കഴിഞ്ഞതോടെ വീടുകൾ പലതും ചോർന്നൊലിക്കാൻ തുടങ്ങി.വീടുവെക്കാൻ നാല് ലക്ഷംരൂപ മാത്രമാണ് സർക്കാർ നൽകിയത്. വീടു പൂർത്തിയാകുന്നതുവരെ താമസിക്കുന്ന വീടിന് വാടക നൽകുമെന്ന് പറഞ്ഞെങ്കിലും ആറ് മാസം മാത്രമാണ് വാടക ലഭിച്ചത്.

Advertising
Advertising

തൊഴിൽ നഷ്ടപ്പെട്ടവർ, സ്ഥലവും കൃഷിയും ഇല്ലാതായവർ... ഒന്നും പഴയതുപോലെ ആയില്ല. ഹർഷം മാതൃക ഗ്രാമത്തിൽ പ്രഖ്യാപിച്ച ആരോഗ്യ കേന്ദ്രമോ അങ്കണവടിയോ പൊതു ഇടമോ കളി സ്ഥലമോ ഒന്നും ഇവിടെ യാഥാർഥ്യമായില്ല.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News