'ലിംഗസമത്വത്തിന് പകരം ലിംഗനീതി'; വിവാദ പരാമർശങ്ങൾ ഒഴിവാക്കി സ്‌കൂൾ പാഠ്യ പദ്ധതി പരിഷ്‌കരണ കരട്

സിലബസ് നിരന്തരം ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കാനും നിർദേശം

Update: 2023-08-20 06:53 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വിവാദ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് പാഠ്യപരിഷ്‌കരണ ചട്ടക്കൂടിന്റെ കരട്. ലിംഗ സമത്വം എന്നതിന് പകരം ലിംഗ നീതി പ്രയോഗിച്ചു കൊണ്ടാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറക്കിയ പൊതുചർച്ചാ കുറിപ്പിലെ ഉള്ളടക്കം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

'ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന ഉള്ളടക്കത്തോടെയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ലിംഗ നീതി സാധ്യമാകണമെങ്കിൽ വിവേചനങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും ഒരേപോലെ അവസരം ഒരുക്കണം. ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം സാമൂഹ്യപുരോഗതി ഉണ്ടാക്കുമെന്നും കരടിൽ പറയുന്നു. ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്ന എല്ലാം പഠനാന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യണം. പാഠ്യപദ്ധതിയിലെ എല്ലാ ഭാഗങ്ങളും നിരന്തരം ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കരടിൽ നിർദേശമുണ്ട്.

Advertising
Advertising

ഇതുകൂടാതെ 'ഇരിപ്പിട സമത്വം' എന്നതിന് പകരം 'സഹവർത്തിത പഠനരീതി' എന്നാണ് കരടിൽ പ്രയോഗിച്ചിരിക്കുന്നത്. നേരത്തെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കാനുള്ള നിർദ്ദേശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പ്രത്യേക ലിംഗവിഭാഗത്തിൽപെടുന്നവർ വിവേചനങ്ങളും അതിക്രമങ്ങളും നേരിടേണ്ട അവസ്ഥയുണ്ട്. അത് പരിഹരിച്ചുകൊണ്ട് എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ടു പോകണമെന്നും കരടിൽ പറയുന്നു.

കരടിൽ വിശദമായ പൊതുചർച്ചയ്ക്കായി സെപ്തംബറിൽ സെമിനാർ നടത്താനാണ് തീരുമാനം. ഈ ചർച്ച കഴിഞ്ഞ് അക്കാദമിക വിദഗ്ദരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും അന്തിമ ചട്ടക്കൂട് തയ്യാറാക്കുക.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News