'സുരക്ഷിത സീറ്റ് വേണം, കിട്ടിയില്ലെങ്കിൽ മറ്റ് വഴി നോക്കും'; ഭീഷണിയുമായി വി.എസ് ശിവകുമാർ

ശിവകുമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി കോൺഗ്രസിന് സംശയവുമുണ്ട്

Update: 2026-03-15 05:28 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: സുരക്ഷിത സീറ്റിനായി കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് മുൻ മന്ത്രി കൂടിയായ വി.എസ് ശിവകുമാർ. പാറാശാല നൽകാമെന്ന് ദീപാദാസ് മുൻഷി അറിയിച്ചെങ്കിലും വഴങ്ങിയില്ല. തിരുവനന്തപുരമോ അരുവിക്കരയോ വേണമെന്നാണ് ശിവകുമാറിന്റെ നിലപാട്. കിട്ടിയില്ലെങ്കിൽ മറ്റ് വഴി നോക്കുമെന്ന് ഭീഷണിയും മുഴക്കി. അതേസമയം, ശിവകുമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി കോൺഗ്രസിന് സംശയവുമുണ്ട്.

അതിനിടെ,സ്ഥാനാർഥിത്വത്തിൽ അനുകൂല നിലപാടുള്ള പ്രധാന നേതാക്കളുടെ യോഗം വിളിക്കാനൊരുങ്ങി കെ.സുധാകരൻ. ദേശീയ നേതൃത്വത്തിൻറെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത തീരുമാനം ഉണ്ടായേക്കും. കെ.സുധാകരന്റെ കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിൽ ഡിസിസിക്കും അതൃപ്തിയുണ്ട്.  ഇന്ന് കെ.സുധാകരൻ പങ്കെടുക്കുന്ന കണ്ണൂരിലെ പരിപാടിയിൽ നിന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പിൻമാറി മാറി. പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചെന്നാണ് സണ്ണി ജോസഫിന്റെ വിശദീകരണം.

Advertising
Advertising

കെ.സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. സുധാകരൻ നാളെ ഡൽഹിക്ക് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News