ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; അഞ്ചാഴ്ച്ചക്കിടെ രണ്ടാം തവണ

ശ്രീലങ്കൻ പ്രസിഡന്‍റിന്‍റേയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ രാജ്യവ്യാപക പണിമുടക്ക് സമരം നടത്തിയതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ

Update: 2022-05-07 05:42 GMT
Advertising

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഞ്ചാഴ്ച്ചത്തെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വരുന്നത്. ക്രമസമാധാന പാലനം ഉറപ്പാക്കാനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. 

ശ്രീലങ്കൻ പ്രസിഡന്‍റിന്‍റേയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ രാജ്യവ്യാപക പണിമുടക്ക് സമരം നടത്തിയതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ. സമരത്തിന്‍റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തി. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസ്സപ്പെട്ടു.

വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായി.. സമരക്കാരെ പരിച്ചുവിടാൻ പൊലീസ് പല റൗണ്ട് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധം രൂക്ഷമാകുമ്പോഴും അധികാരം ഒഴിയില്ലെന്നാണ് പ്രസിഡന്‍റ് ഗോദബായ രജപക്സെയുടെ നിലപാട്. പ്രശ്ന പരിഹാരത്തിനായി ഭരണ പ്രതിപക്ഷ സംയുക്ത സർക്കാർ പ്രസിഡന്‍റ് നിർദേശിച്ചെങ്കിലും സർക്കാറിൽ പങ്കാളിയാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News