സുപ്രിംകോടതി നടത്തിയത് ശരിയായ നിരീക്ഷണം, വിലക്ക് പിൻവലിച്ചതിൽ സന്തോഷം: ഇ.പി ജയരാജൻ

എല്ലാക്കാലത്തും മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുള്ളതാണ് പാർട്ടിയെന്നും ജയരാജൻ

Update: 2023-04-05 11:09 GMT

മീഡിയവൺ വിലക്ക് നീക്കിയ സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സുപ്രിംകോടതി നടത്തിയത് ശരിയായ നിരീക്ഷണമാണെന്നും വിലക്ക് പിൻവലിച്ചതിൽ അതിയായ സന്തോഷമെന്നും ജയരാജൻ പ്രതികരിച്ചു.

"എല്ലാക്കാലത്തും മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുള്ളവരാണ് ഞങ്ങൾ. അതുകൊണ്ടു തന്നെ ഒരു മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് ഞങ്ങൾ എതിരാണ്. അത് പിൻവലിച്ചതിൽ സന്തോഷിക്കുന്നു. തങ്ങളുടെ ദൗത്യം അതിന്റെ നിലവാരത്തിനനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മാധ്യമങ്ങൾക്കും സാധിക്കണം. സുപ്രിംകോടതി ശരിയായ നിലയിൽ നിരീക്ഷണം നടത്തിയെന്നാണ് ജഡ്ജ്‌മെന്റിൽ കാണുന്നത്". ജയരാജൻ പറഞ്ഞു.

Advertising
Advertising

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News