മുനമ്പം: ചില പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, പ്രശ്‌നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ട് - സിറോ മലബാർ സഭ

രാഷ്ട്രീയ പാർട്ടികൾക്ക് ഏത് വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവും. ഇക്കാര്യത്തിൽ തങ്ങൾ രാഷ്ട്രീയം കാണുന്നില്ലെന്നും സിറോ മലബാർ സഭാ വക്താവ് പറഞ്ഞു.

Update: 2025-04-16 07:07 GMT

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്ന് സിറോ മലബാർ സഭ. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത്തരം തെറ്റിദ്ധാരണയുടെ പേരിലാകാം ചില പാർട്ടികൾക്ക് അനുകൂലമായ പ്രതികരണം ഉണ്ടായതും ചിലർക്കെതിരെ വൈകാരികമായ പ്രതികരിച്ചതും. നിയമപോരാട്ടത്തിന് പിന്തുണ നൽകുമെന്നാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞത്. കാത്തിരിക്കാൻ തയ്യാറാണ് പക്ഷേ വേഗത്തിൽ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും സിറോ മലബാർ സഭാ വക്താവ് പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾക്ക് ഏത് വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവും. ഇക്കാര്യത്തിൽ തങ്ങൾ രാഷ്ട്രീയം കാണുന്നില്ല. സംസ്ഥാന സർക്കാരും ക്രിയാത്മകമായി ഇടപെടണം. വഖഫ് ട്രൈബ്യൂണലിൻമേൽ സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗിക്കണം. ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉണ്ടാവേണ്ടതായിരുന്നു. അതായിരുന്നു തങ്ങളുടെ ആവശ്യമെന്നും സഭാ വക്താവ് പറഞ്ഞു.

മുനമ്പത്ത് മാസങ്ങളായി സമരം നടത്തുന്ന ആളുകൾ ചിലപ്പോൾ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടാവാം. അത് ഏതെങ്കിലും പാർട്ടികൾക്ക് അനുകൂലമായോ പ്രതികൂലമായോ കാണരുത്. സഭ ഇതിൽ രാഷ്ട്രീയം കാണുന്നില്ല. വഖഫ് ഭേദഗതി നിയമം മുനമ്പം പ്രശ്‌നത്തിന് പരിഹാരമല്ലെന്ന കാര്യം നിരാശയുണ്ടാക്കുന്നതാണ്. നിയമപോരാട്ടത്തിൽ പുതിയ ഭേദഗതി സഹായകമാകുമെന്നാണ് കരുതുന്നതെന്നും സിറോ മലബാർ സഭാ വക്താവ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News