തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ട്വന്റി ട്വന്റി ഇന്ന് നിലപാട് പ്രഖ്യാപിക്കും; മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാന്‍ സാധ്യത

വോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ മൂന്ന് മുന്നണികള്‍

Update: 2022-05-22 01:07 GMT
Editor : ലിസി. പി | By : Web Desk

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഇന്ന് നിലപാട് പ്രഖ്യാപിക്കും. മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനാണ് സാധ്യത.ട്വന്റി ട്വന്റിയുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടപ്പിൽ ട്വന്റി ട്വന്റിക്ക് ലഭിച്ചത് 13897 വോട്ടാണ്. ഇത്തവണ സ്ഥാനാർത്ഥിയില്ലാത്തതിനാൽ അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസും ജോ ജോസഫും എ.എൻ രാധാകൃഷ്ണനും. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ കഴിഞ്ഞ ദിവസവും സാബു എം ജേക്കബിനെതിരെ രംഗത്ത് വന്നതും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

Advertising
Advertising

ജീവിച്ചിരുന്ന കാലത്ത് ട്വന്റി ട്വന്റിയുടെ കടുത്ത വിമർശകനായിരുന്നു പി.ടി തോമസ് എന്നതുകൊണ്ട് ഉമ തോമസിന് വോട്ട് നൽകാൻ തീരുമാനിക്കില്ലെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സാബു എം. ജേക്കബും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

സംസ്ഥാന സർക്കാരുമായി പ്രശ്‌നങ്ങളുണ്ടായപ്പോൾ ബി.ജെ.പി ഭരിക്കുന്ന സർക്കാറുകൾ കിറ്റക്‌സ് ഉടമ കൂടിയായ സാബു ജേക്കബിനെ വ്യവസായത്തിനായി ക്ഷണിച്ചത് അനുകൂല ഘടകമാകുമെന്നാണ് ബി.ജെ.പി നേതൃത്വത്തിൻറെ വിശ്വാസം. വൈകിട്ട് മൂന്ന് മണിക്കാണ് നിലപാട് പ്രഖ്യാപനം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News