'സ്വകാര്യ ഭാഗങ്ങളിൽ ബിയർബോട്ടിൽ കയറ്റി; പീഡനദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിലാക്കി'

കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടില്ല

Update: 2022-07-23 12:30 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് നടത്തിയ ബലാത്സംഗത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കെട്ടിയിട്ട് പീഡിപ്പിച്ചതിനു പുറമെ സ്വകാര്യ ഭാഗങ്ങളിൽ ബിയർബോട്ടിൽ അടക്കമുള്ള മറ്റ് ഉപകരണങ്ങൾ കയറ്റിയതായാണ് വിവരം. പീഡനദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിലാക്കുകയും ചെയ്തിട്ടുണ്ട്.

ഭർത്താവും ബന്ധുകൂടിയായ സുഹൃത്തും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയിരിക്കുന്നതെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. കുന്നംകുളം പഴുന്നാന, ചെമ്മൻതിട്ട സ്വദേശികളായ 31കാരനും 47കാരനുമാണ് സംഭവത്തിൽ അറസ്റ്റിലായത്. ക്രൂരകൃത്യത്തിനു ശേഷം പ്രതികൾ ഒളിവിലായിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

'ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ പദ്ധതിയിട്ടു'

ക്രൂരമായി ബലാത്സംഗത്തിലും പീഡനത്തിലും ഗുരുതരനിലയിലായ യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരോടാണ് യുവതി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭർത്താവും ബന്ധുവും ചേർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് വ്യക്തമായത്. ബലാത്സംഗത്തിനൊപ്പം അതിക്രൂരമായ ശാരീരിക പീഡനവും നടത്തിയിട്ടുണ്ട്. കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. ബിയർബോട്ടിൽ അടക്കമുള്ള ഉപരണങ്ങൾ സ്വകാര്യ ഭാഗങ്ങളിൽ കയറ്റിയതായും വിവരമുണ്ട്.

ക്രൂരദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. പീഡനദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിലാക്കിയിട്ടുണ്ട്. പിന്നീട് കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് മാറ്റിയതായും വിവരമുണ്ട്. ഇവരിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മറ്റുള്ള ആളുകളിലേക്ക് ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. നിലവിൽ പ്രതികൾക്കെതിരെ ബലാത്സംഗത്തിനും ഐ.ടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനു ശേഷമായിരിക്കും മറ്റു വകുപ്പുകൾ ചുമത്തുക.

Summary: ''Beer bottle was inserted into the private parts and torture scenes were copied and saved in pen drive''; shocking reports on Thrissur Kunnamkulam gangrape

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News