മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളും പിടിച്ച് യുഡിഎഫ്; ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി

2020ൽ മഞ്ചേശ്വരം മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിൽ 3 പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫ് ഭരണം

Update: 2025-12-15 01:33 GMT

മലപ്പുറം: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ യുഡിഎഫിന് സമ്പൂർണ ആധിപത്യം. മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫിന് ഭരണം. മണ്ഡലത്തിലെ 4 ജില്ലാ പഞ്ചായത്ത് സിവിഷനുകളും യുഡിഎഫിനൊപ്പം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചു.

2020ൽ മഞ്ചേശ്വരം മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിൽ 3 പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫ് ഭരണം. 8 ൽ 8 ഉം പിടിച്ചെടുത്താണ് ഇത്തവണ യുഡിഎഫ് ശക്തി പ്രകടിപ്പിച്ചത്. എൽഡിഎഫിൻ്റെ കുത്തകയായിരുന്ന പുത്തിഗെ പഞ്ചായത്തിലും ഇത്തവണ യുഡിഎഫ് മിന്നുന്ന വിജയം നേടി. 2 സീറ്റുണ്ടായിരുന്ന പുത്തിഗെയിൽ 9 സീറ്റ് നേടിയാണ് പഞ്ചായത്തിൽ ഭരണം ഉറപ്പിച്ചത്. 3 സീറ്റുണ്ടായിരുന്ന പൈവളിഗെയിൽ 11സീറ്റോടെ ഇത്തവണ അധികാരം നേടി. 4 സീറ്റുണ്ടായിരുന്ന വോർക്കാടിയിൽ 10 സീറ്റ് സ്വന്തമാക്കി. 4 സീറ്റുണ്ടായിരുന്ന മീഞ്ചയിൽ 9 വാർഡാണ് ലഭിച്ചത്. 8 വാർഡ് മാത്രം ഉണ്ടായിരുന്ന മഞ്ചേശ്വരത്ത് 13 സീറ്റ് ലഭിച്ചു. കുമ്പളയിൽ 10 ൽ നിന്ന് 15 ആയി വർധിപ്പിച്ചു. മംഗൽപാടിയിൽ 16 ൽ നിന്ന് 19 വാർഡുകളായി ഉയർത്തി.

Advertising
Advertising

6 ഡിവിഷനുകളായിരുന്നു 2020 ൽ മഞ്ചേശ്വരം ബ്ലോക്കിൽ ലഭിച്ചത്. ഇത് 11 ഡിവിഷനുകളായി വർധിപ്പിച്ച് മൂന്നിൽ 2 ഭൂരിപക്ഷത്തോടെ ബ്ലോക്ക് സ്വന്തമാക്കി. മണ്ഡലത്തിലെ 4 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇത്തവണ യുഡിഎഫിന് മിന്നുന്ന വിജയം നേടാനായി. ബിജിപിയുടെ സിറ്റിംഗ് സീറ്റായിരുന്ന പുത്തിഗെ ഡിവിഷനിൽ മൂന്നാം സ്ഥാനത്തായിരുന്ന യുഡിഎഫ് ഇത്തവണ അട്ടിമറി വിജയമാണ് നേടിയത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News