സർക്കാർ പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു: വി.ഡി സതീശൻ

മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫാണ് ഓഫീസ് തകർക്കാൻ നേതൃത്വം നൽകിയത്. പേരിന് അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2022-06-27 05:25 GMT

തിരുവനന്തപുരം: സർക്കാർ പ്രതിപക്ഷത്തിന്റെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്രകോപനപരമായ മുദ്രാവാക്യമാണ് മന്ത്രിമാർ പോലും വിളിച്ചത്. പോരിനുറപ്പിച്ചാണ് മന്ത്രിമാർ പോലും സഭയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിന്റെയും പൊലീസിന്റെയും ഒത്താശയോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫാണ് ഓഫീസ് തകർക്കാൻ നേതൃത്വം നൽകിയത്. പേരിന് അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലുടനീളം കലാപമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഗൂഢാലോചന നടക്കുന്നത്. തകർത്ത ഓഫീസുകളിലെല്ലാം ഗാന്ധി ചിത്രവും തകർക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ക്രിമിനലുകളും ഗാന്ധിയെ എതിർക്കുന്നു എന്ന് സംഘ്പരിവാറിന് കാണിച്ചുകൊടുക്കുകയാണ്. മോദി സ്‌റ്റൈലാണ് കേരളത്തിൽ കൊണ്ടുവരുന്നത്. പ്രതിപക്ഷം ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News