ബിജെപിയിൽ പരസ്യപ്രതികരണം വിലക്കിയതോടെ ഇനി പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിൽ നേതൃത്വം

അതേസമയം കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും

Update: 2024-11-27 01:34 GMT

പാലക്കാട്: പാലക്കാട് ബിജെപി നേതാക്കളെ പരസ്യപ്രതികരണത്തിൽ നിന്നും വിലക്കിയതോടെ ഇനിയൊരു പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിൽ നേതൃത്വം . ഉപതെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നഗരസഭാ അധ്യക്ഷയുടെ ഉൾപ്പെടെ വിമർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു . അതേസമയം കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായാണ് നഗരസഭ അധ്യക്ഷയും പാലക്കാട്ടെ മുതിർന്ന ബിജെപി നേതാവും രംഗത്ത് എത്തിയത് . ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് നഗരസഭാ ഭരണത്തെ പഴിചാരിയ സ്ഥാനാർഥിയുടെ ഉൾപ്പെടെ നിലപാടാണ് കൗൺസിലർമാരെ പ്രകോപിപ്പിച്ചത് . എന്നാൽ ഇത്തരം പരസ്യ പ്രതികരണങ്ങൾ ഇനി വേണ്ട എന്ന് നേതൃത്വം ജില്ലയിലെ നേതാക്കൾക്ക് കർശന നിർദേശം നൽകി .തൽക്കാലം തുറന്നുപറച്ചിലുകൾക്ക് ഇല്ല എന്ന നിലപാടിലാണ് കൗൺസിലർമാരും .

Advertising
Advertising

പരസ്യ പ്രതികരണത്തിൽ ഇവർക്കെതിരെ മറ്റ് നടപടികൾക്കും സാധ്യതയില്ല . അതേസമയം ജില്ലയിലെ നേതാക്കൾ വിമർശനമായി ഉയർത്തിയ വിഷയങ്ങൾ പരിശോധിക്കാനും നേതൃത്വത്തിൽ തീരുമാനമുണ്ട് . പരസ്യ പ്രതികരണത്തിൽ നിന്നും കൗൺസിലർമാർ പിന്മാറിയതോടെ ഇനി ഒരു പൊട്ടിത്തെറിയുണ്ടാകില്ല എന്നും നേതൃത്വം വിലയിരുത്തുന്നു . ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ് . ജില്ലയിൽ ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് പുതിയ പദവികൾ നൽകിയേക്കും . അതേസമയം ബിജെപി നേതാക്കളുടെ കഴിഞ്ഞദിവസത്തെ പ്രതികരണങ്ങൾ കോൺഗ്രസ് നഗരസഭയിൽ ആയുധമാക്കുകയാണ്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News