അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിൽ രോഗി മരിച്ച സംഭവം: മെഡിക്കൽ കോളജിലെ രണ്ട് വകുപ്പ് മേധാവികൾക്ക് സസ്‌പെൻഷൻ

രോഗി ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നും ഡയാലിസിസ്‌ നൽകേണ്ടി വന്നതുകൊണ്ടാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് മെഡിക്കൽ കോളജിന്റെ വിശദീകരണം.

Update: 2022-06-20 15:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയിൽ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവിമാരെ സസ്പെൻഡ് ചെയ്തു. ഏകോപനത്തിൽ പിഴവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

പ്രോട്ടോക്കോൾ പാലിക്കപ്പെട്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുകയുള്ളൂ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ രോഗി ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നും ഡയാലിസിസ്‌ നൽകേണ്ടി വന്നതുകൊണ്ടാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് മെഡിക്കൽ കോളജിന്റെ വിശദീകരണം. 

Advertising
Advertising

അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായാണ് പരാതി. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്നു പരാതി ഉയർന്നിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു.

വൈകിട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തി. എന്നാൽ, വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാൻ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ ഓപറേഷന്‍ തിയേറ്ററിന് മുന്നില്‍ പെട്ടി എത്തിയെങ്കിലും അര്‍ഹിച്ച രീതിയില്‍ പരിഗണിച്ചില്ല. പിന്നീട് ചില ജീവനക്കാരാണ് പെട്ടി വാങ്ങിയത്. ശസ്ത്രക്രിയ നടന്നത് രാത്രി ഒമ്പതിന് ശേഷവും. ശസ്ത്രക്രിയ വിജയിക്കാത്തതിനെ തുടർന്ന് സുരേഷ് തിങ്കളാഴ്ച പുലർ‌ച്ചെ മരിക്കുകയായിരുന്നു. 

Summary-organ donation mishap; two doctors of thiruvanathapuram medical college suspended

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News