ഗതികെട്ട ദൈവം

| കവിത

Update: 2023-03-30 18:19 GMT
Click the Play button to listen to article

(വിശപ്പിന്റെയും വിശ്വാസത്തിന്റെയും അതിരുകളില്‍ ഇന്നും മനുഷ്യന്‍ സംശയാലുവാണ്. നേരിട്ടറിഞ്ഞത് എഴുതിയപ്പോള്‍ അറിയാത്തവയൊക്കെ മനസ്സിനെ കൂടുതല്‍ അലോസരപ്പെടുത്തുന്നു)

ആടിത്തളര്‍ന്നൊരു കോമരം

കാലി വയറില്‍ കൈതാങ്ങി

മേപ്പോട്ട് നോക്കിക്കിടന്നു.

അന്തിമഹാളന്‍ തിരിച്ചുപോയി

കോമരം കാലണത്തുട്ടുക-

ളെണ്ണിപ്പെറുക്കി.

കല്‍ക്കണ്ടപ്പൊടിയും, അവല്‍ മലര്‍-

വറ്റുമുടയാടപ്പട്ടില്‍ പൊതിഞ്ഞുകെട്ടി

ഭൂതാവേശത്തിലാടിത്തിമിര്‍ക്കവെ

പാദത്തില്‍ കാച്ചിയ കല്ലിന്‍

മുറിവുകള്‍, അരപ്പട്ടയൂരിക്കെട്ടിവെച്ചു.

ഞൊണ്ടിത്തളര്‍ന്നവന്‍

പോകുന്ന വഴികളില്‍

താങ്ങിപ്പിടിക്കാന്‍ ഭക്തരില്ല.

പരദൈവപാദത്തില്‍ കുമ്പിട്ടു വീണവര്‍

ക്ഷുരകന്ന് നേരേ കതകടച്ചു.

തേഞ്ഞ പാദത്തിലമര്‍ന്നു നിന്നവന്‍

ഗതികെട്ട ദേവനെ ശപിച്ചു നീങ്ങി.

വാടകയ്‌ക്കെടുത്തൊരുടലെന്നതോ-

ര്‍ക്കാതെ, കേവല കാരുണ്യദാക്ഷി-

ണ്യമില്ലാതെയാടിത്തിമര്‍ത്ത് പിച്ചി-

യെറിഞ്ഞൊരാടി ഗതികെട്ട ദൈവം.




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അര്‍ജുന്‍ പി.ജെ

Media Person

Similar News

അടുക്കള
Dummy Life
Behind the scene