പിറന്നാളിന് ശരണ്യയെ കാണാനെത്തി നന്ദു; ചിത്രങ്ങള്‍ പങ്കുവെച്ച് സീമ ജി നായര്‍

എന്‍റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ "രാജകുമാരനു"മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു

Update: 2021-03-16 09:34 GMT

അര്‍ബുദ രോഗബാധയുടെ പിടിയില്‍നിന്ന് ജീവിതത്തിലേക്ക് പതിയെ തിരിച്ചു വരികയാണ് നടി ശരണ്യ. കാന്‍സറിനോടുള്ള അവളുടെ പോരാട്ടത്തില്‍ താങ്ങായും പിന്തുണ നല്‍കിയും കൂടെയുണ്ടായിരുന്നത് നടി സീമ ജി നായര്‍ ആയിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ പിറന്നാളിന്‍റെയും പിറന്നാളിന് നല്‍കിയ ഒരു അപ്രതീക്ഷിത സമ്മാനത്തിന്‍റെയും വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സീമ ജി നായര്‍.

അര്‍ബുദത്തോട് പൊരുതുമ്പോഴും മറ്റുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കുന്ന യുവാവാണ് നന്ദു മഹാദേവ. മാര്‍ച്ച് 15, ഇന്നലെയായിരുന്നു ശരണ്യയുടെ പിറന്നാള്‍. നന്ദുവിനൊപ്പമാണ് ഇന്നലെ സീമ ശരണ്യയുടെ പിറന്നാളിനെത്തിയത്. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളും നന്ദുവിനു ശരണ്യയ്ക്കും ഒപ്പമുള്ള ഫോട്ടോകളും ഒപ്പം ആ അമൂല്യ നിമിഷത്തിന്‍റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള ഒരു കുറിപ്പും സീമ ജി നായര്‍ ഫെയ്സ്‍ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

സീമ ജി നായരുടെ കുറിപ്പ് വായിക്കാം:

എന്‍റെ ജീവിതം കാറ്റിലും തിരമാലയിലുംപെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു.. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും.. ഈ ജീവിതം അങ്ങനെ ആണ്.. ഇന്നലെ മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിൾ, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവർ.. പക്ഷെ എന്‍റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്‍റെ രാജകുമാരി.. എന്‍റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ "രാജകുമാരനു"മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്‍റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാൻ പറ്റില്ല.. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽ നിന്ന് അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്‍റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്‍റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന അപൂർവ നിമിഷത്തിന്‍റെ ഓർമ്മയാവും ഇത്.. എനിക്ക് മാത്രം അല്ല.. അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്.. നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും.. അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ.. അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം.. വെറും വാക്കുകൾ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രത്നങ്ങൾ.. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ.. നന്ദുമോന്‍റെ ഭാഷ കടമെടുത്താൽ, "പുകയരുത് ജ്വലിക്കണം"... ഈ അപൂർവ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു..

എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ...

Posted by Seema G Nair on Monday, March 15, 2021
Full View
Tags:    

Similar News