'വെറുപ്പിന്റെ കുപ്പത്തൊട്ടി'; ഇനി ട്വിറ്ററിലേക്കില്ലെന്ന് സൂപ്പർ മോഡൽ ജിജി ഹഡിഡ്

ട്വിറ്ററിൽ 76 മില്യണ്‍ ഫോളോവേഴ്‌സാണ് ഇവർക്കുണ്ടായിരുന്നത്

Update: 2022-11-08 08:06 GMT
Editor : ലിസി. പി | By : Web Desk

ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയതിന് പിന്നാലെ ഉപയോക്താക്കൾ കൂട്ടത്തോടെ ട്വിറ്റർ വിടുകയാണ്. ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലും പുതിയ പരിഷ്‌കാരങ്ങളുമെല്ലാം ഇലോൺ മസ്‌ക് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വൻ സെലിബ്രിറ്റികളടക്കം ട്വിറ്റർ ഒഴിവാക്കിയതായി പ്രഖ്യാപിക്കുന്നത്.

സുരക്ഷിതമല്ലാത്ത സ്ഥലമല്ലാത്തതിനാൽ താൻ ട്വിറ്റർ ഉപേക്ഷിക്കുന്നതായി സൂപ്പർ മോഡൽ ജിജി ഹഡിഡ് പ്രഖ്യാപിച്ചു.27-കാരിയായ ജിജി ഹഡിഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിൽ 76 ദശലക്ഷം ഫോളോവേഴ്‌സാണ് ഇവർക്കുണ്ടായിരുന്നത്. വെറുപ്പിന്റെ കുപ്പത്തൊട്ടി എന്നാണ് അവർ ട്വിറ്ററിനെ വിശേഷിപ്പിച്ചത്.

Advertising
Advertising

'ഇത് വെറുപ്പിന്റെയും മർക്കടമുഷ്ടിയുടെയും കുപ്പത്തൊട്ടിയായി മാറുകയാണ്, ഇതിന്റെ ഒരു ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം,ഒരു ദശാബ്ദക്കാലം തന്നോട് സംവദിച്ച ആരാധകരോട് ഈ തീരുമാനത്തിൽ ക്ഷമാപണവും നടത്തി. 'ഇത് ആർക്കും സുരക്ഷിതമായ സ്ഥലമല്ല. അല്ലെങ്കിൽ ഗുണത്തേക്കാൾ ദോഷം ചെയ്യുന്ന ഒരു സോഷ്യൽ പ്ലാറ്റ്ഫോമിൽ തുടരാനാവില്ല,'' അവർ കൂട്ടിച്ചേർത്തു.

ഒക്ടോബർ 25ന് 44 ബില്യൺ ഡോളറിന്റെ ഇടപാടിലാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. സാമ്പത്തിക ഭാരം കുറക്കുന്നതിൻറെ ഭാഗമായി ട്വിറ്ററിലെ 3700 ജീവനക്കാരെ ഒഴിവാക്കാനാണ് മസ്‌കിന്റെ തീരുമാനം. ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് ട്വിറ്റർ ഭരണം തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News