റഷ്യയിൽ ക്രിസ്മസ് ആഘോഷിക്കുന്നത് ഡിസംബർ 25ന് അല്ല; എന്തുകൊണ്ട്?

ലോകത്തിന്റെ ഭൂരിഭാഗങ്ങളിലും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ റഷ്യ മാത്രം അതിൽ നിന്ന് വേറിട്ട് നിൽക്കുന്നു

Update: 2025-12-25 08:01 GMT

മോസ്കോ: ലോകത്തിന്റെ ഭൂരിഭാഗങ്ങളിലും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ റഷ്യ മാത്രം അതിൽ നിന്ന് വേറിട്ട് നിൽക്കുന്നു. റഷ്യയിൽ ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 7നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. കലണ്ടറിലെ ഒരു തീയതി മാത്രമല്ല അതിന് കാരണം. വിശ്വാസത്തെയും ചരിത്രത്തെയും മുൻനിർത്തി ഒരു രാഷ്ട്രം അതിന്റെ പാരമ്പര്യങ്ങൾ മുറുകെ പിടിക്കാൻ തീരുമാനിച്ചു എന്നതിന്റെ ഒരു കഥ കൂടിയാണ്.

റഷ്യയുടെ ക്രിസ്മസ് തീയതി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. മുഴുവൻ ക്രിസ്ത്യൻ ലോകവും ജൂലിയൻ കലണ്ടർ പിന്തുടർന്നിരുന്ന ഒരു കാലഘട്ടത്തിലെ തിയതി ക്രമത്തിൽ തന്നെയാണ് ഇന്നും റഷ്യയിൽ ക്രിസ്മസ് വരുന്നത്. 1582-ൽ, യൂറോപ്പിന്റെ ഭൂരിഭാഗവും പുതിയ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചെങ്കിലും റഷ്യൻ ഓർത്തഡോക്സ് സഭ മതപരമായ ആചാരങ്ങൾക്കായി പഴയ സമ്പ്രദായം നിലനിർത്താൻ തീരുമാനിച്ചു.

ആ തെരഞ്ഞെടുപ്പാണ് ഇന്നും റഷ്യൻ ജീവിതത്തെ രൂപപ്പെടുത്തുന്നത്. രാജ്യം ഔദ്യോഗികമായി ദൈനംദിന കാര്യങ്ങൾക്കായി ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുമ്പോൾ സഭ ജൂലിയൻ കലണ്ടർ അനുസരിച്ചാണ് അതിന്റെ വിശുദ്ധ ദിനങ്ങൾ ആഘോഷിക്കുന്നത്. കാലക്രമേണ രണ്ട് കലണ്ടറുകൾ തമ്മിലുള്ള വ്യത്യാസം 13 ദിവസമായി വളർന്നു. അതിനാൽ റഷ്യയുടെ സഭ 'ഡിസംബർ 25' ആഘോഷിക്കുമ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇതിനകം ജനുവരി 7 ആയിട്ടുണ്ടാകും. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News