ഈജിപ്തില്‍ തേളുകളുടെ കുത്തേറ്റ് മൂന്നു പേര്‍ മരിച്ചു

ഈജിപ്തിന്‍റെ തെക്കന്‍ മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴക്ക് ശേഷമാണ് തേളുകളുടെ ആക്രമണം

Update: 2021-11-15 03:24 GMT

തേളുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈജിപ്തുകാര്‍. ജീവഹാനി വരെ ഉണ്ടാവുന്ന തരത്തിലാണ് തേളുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. തേളുകളുടെ കുത്തേറ്റ് മൂന്ന് പേര്‍ മരിക്കുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈജിപ്തിന്‍റെ തെക്കന്‍ മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴക്ക് ശേഷമാണ് തേളുകളുടെ ആക്രമണം. തെക്കന്‍ നഗരമായ അസ്വാനിലാണ് തേളുകള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്.

തോരാതെ പെയ്ത മഴയില്‍ മാളങ്ങള്‍ അടയുകയും വെള്ളം കുത്തിയൊലിക്കുകയും ചെയ്തതോടെ തേളുകള്‍ കൂട്ടത്തോടെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കൂട്ടത്തില്‍ പാമ്പുകളും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഒഴുകിയെത്തിയ തേളുകള്‍ വീടുകളിലേക്ക് കടന്നതോടെ നിരവധി പേര്‍ക്ക് തേളിന്‍റെ കടിയേറ്റു. മൂന്ന് പേര്‍ മരിച്ചതോടെ പ്രദേശത്ത് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അസ്വാന്‍ മേഖലയിലുടനീളമുള്ള ആശുപത്രികൾ അതീവ ജാഗ്രതയിലാണ്. അവധിയിൽ നിന്ന് ഡോക്ടർമാരെ തിരിച്ചുവിളിക്കുകയും ആന്‍റിവെനം അധിക സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Advertising
Advertising

ആളുകളോട് വീട്ടിൽ തന്നെ തുടരാനും വൃക്ഷങ്ങളുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും അസ്വാൻ ഗവർണർ അഷ്റഫ് ആട്ടിയ അഭ്യര്‍ഥിച്ചു. മോശം കാലാവസ്ഥ അടുത്ത 24 മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യൻ കാലാവസ്ഥാ അതോറിറ്റി (ഇഎംഎ) അറിയിച്ചു. ഈജിപ്തില്‍ കാണപ്പെടുന്ന കറുത്ത വാലുള്ള തേളിന്‍റെ കുത്തേറ്റാല്‍ ഒരു മണിക്കൂറിനകം ചികിത്സ ലഭ്യമായില്ലെങ്കില്‍ മരണം സംഭവിക്കും.

80-ലധികം പേർ നിലവിൽ അസ്വാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നും നൂറുകണക്കിന് ആളുകൾ സമീപത്തുള്ള മറ്റ് ആശുപത്രികളിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതിനിധി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ വരണ്ട പ്രദേശത്ത് ഇത്രയും കനത്ത മഴ ലഭിക്കാത്തതിനാൽ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചു.

ഈജിപ്ഷ്യൻ ഫാറ്റ്-ടെയ്‍ല്‍ഡ് തേൾ ലോകത്തിലെ ഏറ്റവും മാരകമായ വിഷമുള്ള തേളുകളിൽ ഒന്നാണ്. സാധാരണയായി പ്രാണികളെയോ ചിലന്തികളെയോ ആണ് ഇവ ഇരയാക്കുന്നത്. ഏകദേശം 1,500 ഇനത്തിലുള്ള തേളുകളാണ് ലോകത്തിലുള്ളത്. ഇക്കൂട്ടത്തില്‍ 25 ഇനത്തിലുള്ളവ മാത്രമേ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കുന്നുള്ളൂ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News