ഇലോണ്‍ മസ്കിന് ഇന്‍സ്റ്റഗ്രാമില്‍ രഹസ്യ അക്കൗണ്ട്; ആകെ 54 ഫോളോവേഴ്സ്

കനേഡിയന്‍-അമേരിക്കന്‍ യുട്യൂബ് ചാനലായ നെല്‍ക്ക് ബോയ്സുമായി(Nelk Boys) നടത്തിയ പോഡ്കാസ്റ്റ് സെഷനിലാണ് മസ്കിന്‍റെ തുറന്നുപറച്ചില്‍

Update: 2022-08-09 06:25 GMT

ഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ശതകോടീശ്വരനാണ് ടെസ്‍ല മേധാവി ഇലോണ്‍ മസ്ക്. ട്വിറ്ററില്‍ മസ്കിന് 102.9 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 289k പേരാണ് ഇലോണിനെ പിന്തുടരുന്നത്. എന്നാല്‍ ഇതുകൂടാതെ തനിക്ക് ഇന്‍സ്റ്റയില്‍ മറ്റൊരു രഹസ്യ അക്കൗണ്ട് കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മസ്ക്. വ്യക്തിഗത കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഈ അക്കൗണ്ടില്‍ ആകെ 54 ഫോളോവേഴ്സ് മാത്രമാണുള്ളത്.

കനേഡിയന്‍-അമേരിക്കന്‍ യുട്യൂബ് ചാനലായ നെല്‍ക്ക് ബോയ്സുമായി(Nelk Boys) നടത്തിയ പോഡ്കാസ്റ്റ് സെഷനിലാണ് മസ്കിന്‍റെ തുറന്നുപറച്ചില്‍. സെഷനിൽ, അന്യഗ്രഹജീവികളുൾപ്പെടെയുള്ള വിവിധ കാര്യങ്ങളെക്കുറിച്ച് മസ്‌ക് സംസാരിച്ചു. സംഭാഷണം ഒടുവിൽ സോഷ്യൽ മീഡിയയിലേക്ക് നീങ്ങിയപ്പോൾ ട്വിറ്ററിൽ പിന്തുടരുന്നവർക്ക് അറിയാത്ത ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തനിക്കുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പോഡ്‌കാസ്റ്റിൽ, മസ്‌ക് തന്‍റെ ഇൻസ്റ്റാഗ്രാമിലെ തന്‍റെ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് വെളിപ്പെടുത്തുക മാത്രമല്ല, അതിനെ 'ആഗ്രഹ കെണി' എന്ന് അതിനെ വിശേഷിപ്പിക്കുകയം ചെയ്തു. ''ഇന്‍സ്റ്റഗ്രാം മറ്റൊരു ആഗ്രഹക്കെണിയാണ്. ഞാൻ ഒരുപാട് സെൽഫികൾ എടുക്കുന്നതായി കണ്ടെത്തി, ഞാൻ 'എന്തൊരു മനുഷ്യൻ? എന്തുകൊണ്ടാണ് ഞാൻ ഇത് ചെയ്യുന്നത്? പിന്നീട് കൂടുതൽ ലൈക്കുകൾ നേടലും സെൽഫികൾ എടുക്കലും ഒരു കാര്യമായിരുന്നു'' മസ്ക് പറഞ്ഞു. തന്‍റെ രഹസ്യ ഇൻസ്റ്റ അക്കൗണ്ടിനെക്കുറിച്ചുള്ള മസ്‌കിന്‍റെ വീഡിയോ നിരവധി പേർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

Advertising
Advertising

എങ്കിലും ആളുകളുമായി ആശയവിനിമയം നടത്താൻ താൻ ട്വിറ്റർ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് മസ്‌ക് വ്യക്തമാക്കി. അതേസമയം ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച മസ്ക് പ്ലാറ്റ്ഫോമിനെതിരെ രംഗത്തെത്തിയിരുന്നു. ഏറ്റെടുക്കല്‍ കരാറിന് സമ്മതിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് തന്നെ ട്വിറ്റര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മസ്കിന്‍റെ ആരോപണം. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയില്‍ സമീപിച്ചതോടെയാണ് മസ്ക് ആരോപണങ്ങളുന്നയിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News