അബദ്ധത്തിൽ പോലും എഐയോട് ഈ കാര്യങ്ങൾ ചോദിക്കരുത്; അവ നിങ്ങളെ കുഴപ്പത്തിലാക്കും!

എഐ പ്ലാറ്റ്‌ഫോമുകളോട് സംസാരിക്കുമ്പോൾ സ്വകാര്യത അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

Update: 2026-05-13 11:32 GMT

ന്യൂയോര്‍ക്ക്: ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു എഐ. ജോലി മുതൽ വ്യക്തിപരമായ ഏതൊരു കാര്യത്തിനും ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി, ഗ്രോക്ക് തുടങ്ങിയ എഐ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ എഐ പ്ലാറ്റ്‌ഫോമുകളോട് സംസാരിക്കുമ്പോൾ സ്വകാര്യത അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നാം നൽകുന്ന വിവരങ്ങൾ എഐ മോഡലുകളുടെ പരിശീലനത്തിനായി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

Advertising
Advertising

കോർണൽ യൂണിവേഴ്സിറ്റി നടത്തിയ 'എലിഫന്‍റ്' എന്ന പഠനമനുസരിച്ച്, എഐ ചാറ്റ് ബോട്ടുകൾ മനുഷ്യരേക്കാൾ കൂടുതൽ നമ്മെ പിന്തുണയ്ക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. മനുഷ്യർ 22% മാത്രം മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ അനുകൂലിക്കുമ്പോൾ, എഐ ബോട്ടുകൾ 72% തവണയും ഉപയോക്താവിന്റെ അഭിപ്രായങ്ങളെ ശരിവെക്കുന്നു. ഈ പ്രവണത നമ്മുടെ തെറ്റായ മുൻവിധികളെ ശക്തിപ്പെടുത്താനും വ്യക്തിബന്ധങ്ങളെ പോലും മോശമായി ബാധിക്കാനും കാരണമായേക്കാം.

എഐയോട് ചോദിക്കാൻ പാടില്ലാത്ത കാര്യങ്ങൾ

നിങ്ങളുടെ ഭൂതം ഭാവി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരിക്കലും എഐയോട് ചോദിക്കാതിരിക്കുകയാണ് നല്ലത്. ഉദാഹരണത്തിന് ഞാൻ ഒരു മോശം വ്യക്തിയാണോ? എല്ലാവരും എന്നെ എന്തിനാണ് വെറുക്കുന്നത് , എന്‍റെ ജീവിതം കൊണ്ട് ഞാൻ എന്തുചെയ്യണം , എനിക്ക് എന്നെത്തന്നെ വേദനിപ്പിക്കാൻ തോന്നുന്നു ഞാൻ എന്തുചെയ്യണം , ഞാനെടുത്ത തീരുമാനം ശരിയാണോ, 5 വർഷത്തിനുള്ളിൽ എന്റെ ജീവിതം എങ്ങനെ മാറും , ഞാൻ മറ്റുള്ളവരെക്കാൾ മിടുക്കനാണോ, എന്റെ ചിന്താഗതി ശരിയാണോ? എന്നെപ്പോലെയുള്ള ആളുകൾ മികച്ചവരാണോ - എന്റെ വിശ്വാസം ശരിയാണോ ? തുടങ്ങിയ ചോദ്യങ്ങൾ.

നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഒഴിവാക്കുക. വിഷാദം എങ്ങനെ നിര്‍ത്താം, എന്‍റെ ഉത്കണ്ഠ ഗുരുതരമാണോ അതോ സാധാരണമാണോ? ഈ ആഘാതത്തെ ഞാൻ എങ്ങനെ ഒറ്റയ്ക്ക് നേരിടും, എനിക്ക് നെഞ്ചുവേദനയും തലകറക്കവും ഉണ്ട് അതെന്താണ്? എനിക്ക് കാൻസർ ഉണ്ടോ - ഈ ലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്ന രോഗം ഏതാണ് - ഞാൻ ഈ മരുന്ന് കഴിക്കണോ? തുടങ്ങിയ ആശങ്കകൾ ഒരിക്കലും എഐയുമായി പങ്കുവയ്ക്കരുത്.

ജോലിയും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒഴിവാക്കുക. എനിക്ക് അനുയോജ്യമായ കരിയര്‍ ഏതാണ്? വിദേശത്ത് പോകണോ, അനുയോജ്യമായ ബിസിനസ് ഐഡിയ പറഞ്ഞുതരുമോ...ഈ തരത്തിലുള്ള ഉപദേശങ്ങൾക്കായും എഐയെ ആശ്രയിക്കാതിരിക്കുകയാണ് നല്ലത്.

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കോടതി കേസുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ, എന്‍റെ സമ്പാദ്യം മുഴുവൻ ഞാൻ എവിടെ നിക്ഷേപിക്കണം, നിയമപരമായി നികുതി അടയ്ക്കുന്നത് എങ്ങനെ ഒഴിവാക്കാം , ഈ കേസിൽ ഞാൻ വിജയിക്കുമോ? ചോദ്യങ്ങളും ഒഴിവാക്കാം.

ബാങ്കിങ് വിവരങ്ങളോ പാസ്‌വേഡുകളോ ഒരിക്കലും പങ്കിടരുത്

ഉപയോക്താക്കൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് എഐ ചാറ്റ്ബോട്ടുകളിൽ ബാങ്ക് അക്കൗണ്ട് നമ്പറുകൾ, എടിഎം പിൻ നമ്പറുകൾ, ഒടിപികൾ, ആധാർ വിശദാംശങ്ങൾ, പാൻ നമ്പറുകൾ അല്ലെങ്കിൽ പാസ്‌വേഡുകൾ എന്നിവ ടൈപ്പ് ചെയ്യുന്നതാണ്.

കമ്പനികൾ ഡാറ്റ സൂക്ഷിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടാലും, ഡിജിറ്റൽ സംവിധാനങ്ങൾ ചോർച്ചകളിൽ നിന്നോ, സാങ്കേതിക പിശകുകളിൽ നിന്നോ, സൈബർ ആക്രമണങ്ങളിൽ നിന്നോ മുക്തമല്ല. സെൻസിറ്റീവ് വിവരങ്ങൾ ഒരിക്കൽ തുറന്നുകാട്ടപ്പെട്ടാൽ, അത് സാമ്പത്തിക തട്ടിപ്പ്, ഐഡന്‍റിറ്റി മോഷണം, അക്കൗണ്ട് ദുരുപയോഗം എന്നിവയിലേക്ക് നയിച്ചേക്കാം .

നികുതി അധികാരികളിൽ നിന്ന് വരുമാനം എങ്ങനെ മറയ്ക്കാം, ഒരു അക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യാം?, സുരക്ഷാ സംവിധാനങ്ങളെ എങ്ങനെ മറികടക്കാം തുടങ്ങിയ നിയമവിരുദ്ധമായ ചോദ്യങ്ങളും നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News