Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കിഷ്ത്വാർ:ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 2 ഭീകരരെ വധിച്ചു. മേഖലയിൽ ഭീകരർ എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടയിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിക്കുകയായിരുന്നു.പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ ആണിത്. നേരത്തെ സോപ്പിയാൻ ത്രാൽ അടക്കമുള്ള മേഖലകളിൽ നിന്ന് 6 ഭീകരരെ സൈന്യം വധിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താൻ ആയിട്ടില്ല. അതിനിടെ ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യന്വേഷണ വിഭാഗം തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് നേപ്പാൾ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയുടെ പരിശീലനം ലഭിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐ-യുടെ നിർദേശപ്രകാരം ഡൽഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ അടക്കം ഇവർ ശേഖരിച്ചിരുന്നു എന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.