തായ്‌ലൻഡ്-കംബോഡിയ അതിർത്തി സംഘർഷം; 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അതിർത്തിയിലുള്ള പുരാതന ക്ഷേത്രങ്ങൾക്ക് സമീപമുള്ള പ്രദേശത്തെ ചൊല്ലിയുള്ള അവകാശവാദങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്

Update: 2025-07-24 10:33 GMT

തായ്‌ലൻഡ്: തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള ദീർഘകാലത്തെ അതിർത്തി തർക്കത്തെ തുടർന്ന് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇത് ആളപായത്തിനും നയതന്ത്ര തകർച്ചയ്ക്കും പുതിയ സൈനിക നടപടികൾക്കും കാരണമായി. പുരാതന ക്ഷേത്രങ്ങൾക്ക് സമീപമുള്ള പ്രദേശിക അവകാശവാദങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഘർഷം കുഴിബോംബ് സ്ഫോടനങ്ങൾ, വെടിവെപ്പ്, വ്യോമാക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള സായുധ സംഘർഷങ്ങൾക്ക് വഴിവെച്ചു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് സംഘർഷം രൂക്ഷമായി. ഇത് കംബോഡിയൻ അംബാസഡറെ പുറത്താക്കാനും എല്ലാ വടക്കുകിഴക്കൻ അതിർത്തി ക്രോസിംഗുകളും അടച്ചുപൂട്ടാനും തായ്‌ലൻഡ് നിർബന്ധിതമായി. നയതന്ത്ര ബന്ധങ്ങൾ ഒഴിവാക്കിയും ബാങ്കോക്കിലെ എംബസി ഒഴിപ്പിച്ചും കംബോഡിയ തിരിച്ചടിച്ചു. അതിർത്തി പ്രവിശ്യകളായ സുരിൻ, ഒഡാർ മീഞ്ചെ എന്നിവയ്ക്ക് സമീപമുള്ള നിരവധി സംഘർഷ കേന്ദ്രങ്ങളിൽ സൈനിക ആക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഒരു തായ് എഫ്-16 യുദ്ധവിമാനം കംബോഡിയയിലെ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം നടത്തി.

ഇരു രാജ്യങ്ങളും വളരെക്കാലമായി അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളായ ടാ മുയെൻ, ടാ മോൻ തോം ക്ഷേത്രങ്ങൾക്ക് ചുറ്റും വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തായ് സൈനികർ ഒരു ഡ്രോൺ കണ്ടതിനെ തുടർന്ന് കംബോഡിയൻ സൈന്യം ആദ്യം വെടിയുതിർത്തതായും പിന്നീട് ആറ് സായുധ സൈനികർ അടുത്തേക്ക് വരുന്നതായും തായ് സൈന്യം അറിയിച്ചു. വെടിവയ്പ്പിന് ശേഷം പ്രതികരിച്ചതായി തായ് വിഭാഗം പറഞ്ഞു. എന്നാൽ തായ് 'സായുധ ആക്രമണത്തിൽ' നിന്ന് തങ്ങളുടെ സൈന്യം ദേശീയ പ്രദേശം സംരക്ഷിക്കുകയാണെന്ന് കംബോഡിയ അവകാശപ്പെട്ടു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News