Quantcast

ടോസിന് തൊട്ടുമുന്‍പ് കോഹ്‍ലി 'ഔട്ട്'; രാഹുല്‍ ക്യാപ്റ്റന്‍, ഞെട്ടിച്ച് ടീം പ്രഖ്യാപനം

അതേ സമയം രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. കെ.എല്‍ രാഹുല്‍ നയിക്കുന്ന ടീമില്‍ കോഹ്ലിക്ക് പകരം ഹനുമാൻ വിഹാരിയാണ് ടീമില്‍ ഇടംപിടിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-01-03 08:10:58.0

Published:

3 Jan 2022 8:09 AM GMT

ടോസിന് തൊട്ടുമുന്‍പ് കോഹ്‍ലി ഔട്ട്; രാഹുല്‍ ക്യാപ്റ്റന്‍, ഞെട്ടിച്ച് ടീം പ്രഖ്യാപനം
X

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നായകന്‍ വിരാട് കോഹ്‍ലി ടീമിന് പുറത്തായി. കോഹ്‍ലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. കോഹ്‍ലിക്ക് പുറംവേദനയാണെന്നാണ് ടീം മാനേജ്മെന്‍റ് നല്‍കുന്ന വിശദീകരണം. ടോസിന് തൊട്ട് മുൻപാണ് പരിക്കിനെത്തുടർന്ന് കോഹ്ലി ടീമിലുണ്ടാകില്ലെന്ന വാർത്ത ബി.സി.സി.ഐ പുറത്തുവിടുന്നത്.

അതേ സമയം രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. കെ.എല്‍ രാഹുല്‍ നയിക്കുന്ന ടീമില്‍ കോഹ്ലിക്ക് പകരം ഹനുമാൻ വിഹാരിയാണ് ടീമില്‍ ഇടംപിടിച്ചത്.

എന്നാല്‍ ടീം പ്രഖ്യാപനം ഇപ്പോള്‍ തന്നെ ആരാധകരുടെ ഇടയില്‍ വലിയ തരത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്നാണ് കോഹ്‍ലി വിട്ടുനില്‍ക്കുന്നതെന്ന വാദം ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം..

മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണാനും ഇന്ന് കോഹ്‍ലി എത്തിയിരുന്നില്ല. നിർണായക മത്സരത്തിന് മുൻപ് നായകൻ വിരാട് കോഹ്‍ലിയെ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് എത്തിയത് പരിശീലകൻ രാഹുൽ ദ്രാവിഡാണ്. കോഹ്‍ലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം എത്താത്തതിന് പ്രത്യേകിച്ച് കാരണമൊന്നമില്ലെന്നും ടീം മാനേജറാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. ഇതിനുപിന്നാലെ വീണ്ടും കോണ്‍സ്പിറസി തിയറികളുമായി ആരാധകര്‍ രംഗത്തിറങ്ങിയിരുന്നു. ടീം പ്രഖ്യാപനം വന്നതോടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വീണ്ടും ശക്തി പകരുകയാണ്.

അതേസമയം ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്. ആദ്യ ടെസ്റ്റിലെ ഉജ്വല ജയത്തിന്‍റെ വര്‍ധിത വീര്യത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. വാണ്ടറേഴ്സില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലെന്നതും സന്ദര്‍ശകരുടെ ആത്മവിശ്വാസം കൂട്ടും. അതേസമയം ദക്ഷിണാഫ്രിക്കന്‍ ഡ്രസിങ് റൂമില്‍ നിന്ന് അത്ര ശുഭകരമായ വാര്‍ത്തയല്ല വരുന്നത്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ക്വി‍ന്‍റന്‍ ഡികോക്കിന്‍റെ അപ്രതീക്ഷിത വിരമിക്കലും ടീമിനെ തളര്‍ത്തിയിരിക്കുകയാണ്.ഇന്ത്യക്കാകട്ടെ വാണ്ടറേഴ്സ് മൈതാനം നാട്ടിലെ ഈഡൻ ഗാർഡൻസും വാങ്കഡെയുമെല്ലാം പോലെ ഭാഗ്യജാതകമുള്ള ഗ്രൌണ്ടാണ്. വാണ്ടറേഴ്സില്‍ കളിച്ച 5 ടെസ്റ്റുകളിൽ 2 ജയവും 3 സമനിലയുമാണ് ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ്.

അതോടൊപ്പം സെഞ്ചൂറിയനിൽ ആദ്യമായി ഒരു ടെസ്റ്റ് മത്സരം ജയിച്ചതിന്‍റെ ആവേശം നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. 1992 മുതൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് കളിക്കാൻ തുടങ്ങിയ ഇന്ത്യയുടെ നാലാമത്തെ മാത്രം വിജയമാണ് സെഞ്ചൂറിയനില്‍ നടന്നത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് ജയവും. 113 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വാണ്ടറേഴ്സില്‍ തറപറ്റിച്ചത്.സെഞ്ചൂറിയൻ ടെസ്റ്റിലെ ചരിത്രവിജയത്തോടെ ഒരു പിടി റെക്കോർഡുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവി ഒഴിച്ചാൽ ഇന്ത്യൻ ടെസ്റ്റ് ടീം സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ച്ചവെച്ചത്. സ്വന്തം മണ്ണിൽ രണ്ടാം തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ പിന്നിലാകുന്നത്.

പുതുവര്‍ഷത്തില്‍ പുതുചരിത്രത്തിനരികെ...

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പുതുവര്‍ഷത്തില്‍ ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗമാണ് വന്നെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര നേട്ടമെന്ന നാഴികക്കല്ലിനരികെയാണ് ടീം.ഇതിന് മുമ്പ് 2010 - 2011 സീസണിലാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. അന്ന് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര സമനില ആക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര (1 - 1) എന്ന നിലയിലായിരുന്നു പിരിഞ്ഞത്. പിന്നീട് നടന്ന ഏകദിന പരമ്പ പക്ഷേ ഇന്ത്യക്ക് കൈവിട്ടു. (3 - 2) എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കിയത്. ഒരേയൊരു ടി 20 മത്സരം ഇന്ത്യ സ്വന്തമാക്കി

TAGS :

Next Story