Quantcast

രണ്ടുവർഷത്തിനിടെ കാണാതായത് 19 ലക്ഷം ഇവിഎം മെഷീനുകൾ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം തേടുമെന്ന് കർണാടക സ്പീക്കർ

2016-18 കാലയളവിൽ കാണാതായ ഇവിഎം മെഷീനുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    30 March 2022 8:33 AM GMT

രണ്ടുവർഷത്തിനിടെ കാണാതായത് 19 ലക്ഷം ഇവിഎം മെഷീനുകൾ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം തേടുമെന്ന് കർണാടക സ്പീക്കർ
X

ബെംഗളൂരു:2016-18 കാലയളവിൽ കാണാതായ 19 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം ലഭിക്കാൻ ശ്രമിക്കുമെന്ന് കര്‍ണാടക സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കാഗേരി.

കാണാതായ ഇവിഎമ്മുകളുടെ പതിപ്പ് ലഭിക്കാൻ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളെ സഭയിലേക്ക് വിളിക്കണമെന്ന മുതിർന്ന കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്കെ പാട്ടീലിന്‍റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു കാഗേരി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും കൃത്രിമത്വം തടയാനുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് പാട്ടീൽ ഇക്കാര്യം ഉന്നയിച്ചത്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് വിതരണം ചെയ്ത 9.6 ലക്ഷം ഇവിഎമ്മുകളും ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ 9.3 ലക്ഷം ഇവിഎമ്മുകളും 2016-18 കാലയളവിലാണ് കാണാതായത്. എന്നാൽ ഇതിനെ കുറിച്ച് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) വിതരണം ചെയ്ത 9.6 ലക്ഷം ഇവിഎമ്മുകളും ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഇസിഐഎൽ) 9.3 ലക്ഷം ഇവിഎമ്മുകളും 2016-18 കാലയളവിൽ കാണാതായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.ഈ ഇവിഎമ്മുകളെല്ലാം എവിടെപ്പോയെന്നും പാട്ടീൽ ചോദിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി ഉദ്ധരിച്ചാണ് ഇക്കാര്യങ്ങൾ പാട്ടീൽ പറഞ്ഞത്.

അതുപോലെ, 2014ൽ 62,183 ഇവിഎമ്മുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയതായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീടൊരിക്കലും അവരെ സ്വീകരിച്ചിട്ടില്ലെന്ന് പറയുന്നത്. 'എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇവിഎമ്മുകളെ കുറിച്ചുള്ള സംശയങ്ങൾ വളരുകയേയുള്ളൂ. തന്റെ ആരോപണം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിയിച്ചാൽ ഏത് ശിക്ഷയ്ക്കും തയ്യാറാണെന്നും പാട്ടീൽ പറഞ്ഞു.

അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ സ്പീക്കർക്ക് അധികാരമുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് മുൻ സ്പീക്കർ കെ ആർ രമേഷ് കുമാർ പറഞ്ഞു. ഇവിഎമ്മുകൾ കാണാതായതിനെക്കുറിച്ചുള്ള രേഖകൾ നൽകാൻ പാട്ടീലിനോട് കാഗേരി ആവശ്യപ്പെട്ടു 'തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വ്യക്തത ലഭിക്കാൻ ശ്രമിക്കുമെന്നും നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്നും' അദ്ദേഹം പറഞ്ഞു.2016-2018 കാലയളവിൽ 19 ലക്ഷം ഇവിഎംഎസ് കാണാതായി

TAGS :

Next Story