Quantcast

'ക്രിസ്ത്യൻ ഉപജാതികളെ ജാതി പട്ടികയിൽ നിന്ന് ഒഴിവാക്കണം'; കർണാടക ഗവർണർക്ക് നിവേദനം നൽകി ബിജെപി

'മതം മാറിയവർക്ക് നൽകിയിട്ടുള്ള ഉപജാതി കോഡുകൾ ഉടൻ പിൻവലിക്കുക'

MediaOne Logo

Web Desk

  • Published:

    16 Sept 2025 9:06 PM IST

ക്രിസ്ത്യൻ ഉപജാതികളെ ജാതി പട്ടികയിൽ നിന്ന് ഒഴിവാക്കണം; കർണാടക ഗവർണർക്ക് നിവേദനം നൽകി ബിജെപി
X

ബംഗളൂരു: ക്രിസ്ത്യൻ ഉപജാതികളെ കരട് ജാതി പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ബിജെപി നേതാക്കൾ ഗവർണർ തവർചന്ദ് ഗെലോട്ടിന് നിവേദനം സമർപ്പിച്ചു. കർണാടക ബിജെപി സോഷ്യൽ ജസ്റ്റിസ് അവയർനെസ് ഫോറത്തിന്റെ ബാനറിൽ വട്ടമേശ സമ്മേളനം സംഘടിപ്പിക്കുകയും ജാതി സെൻസസ് എന്നറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക, അക്കാദമിക് സർവേക്കെതിരെ ഏഴ് പ്രധാന പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു.

ബിജെപി എംപി യദുവീർ വോഡിയാർ, മറ്റ് പ്രമുഖ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗവർണർ ഗെലോട്ടിനെ അദ്ദേഹത്തിന്റെ ഓഫീസിൽ കണ്ട് നിവേദനം കൈമാറി. മതം മാറിയവർക്ക് നൽകിയിട്ടുള്ള ഉപജാതി കോഡുകൾ ഉടൻ പിൻവലിക്കുക തുടങ്ങിയവയാണ് യോഗത്തിൽ പാസാക്കിയ പ്രധാന പ്രമേയങ്ങൾ.

ലിംഗായത്ത് ക്രിസ്ത്യൻ, വിശ്വകർമ ക്രിസ്ത്യൻ, ദേവാംഗ ക്രിസ്ത്യൻ, കുറുബ ക്രിസ്ത്യൻ തുടങ്ങിയ ഹിന്ദു സമൂഹങ്ങളുമായി ബന്ധപ്പെട്ട 47 ക്രിസ്ത്യൻ ഉപജാതി പദവികൾ ഉടൻ നീക്കം ചെയ്യണം. ഈ 47 ക്രിസ്ത്യൻ ഉപജാതി തലക്കെട്ടുകൾ ഉൾപ്പെടുത്തുന്നത് നിലവിലുള്ള സംവരണ സമ്പ്രദായത്തെ ദുർബലപ്പെടുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ സ്പോൺസർ ചെയ്ത സർവേ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അവർ വാദിച്ചു.

ജാതി സെൻസസ് തിടുക്കത്തിൽ നടത്തരുതെന്ന് പ്രതിനിധി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു, വേനൽക്കാലത്ത് അത് നടത്താമെന്ന് നിർദ്ദേശിച്ചു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

വൊക്കലിഗ ക്രിസ്ത്യൻ, ബ്രാഹ്മണ ക്രിസ്ത്യൻ എന്നിവയുൾപ്പെടെ 46 ജാതികളെ ക്രിസ്ത്യാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വാഡിയാർ പറഞ്ഞു. ഇതിന്റെ ആവശ്യമില്ലെന്നും ഇത് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗവർണർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

TAGS :

Next Story