പ്രധാനമന്ത്രി മോദിയെ വധിക്കാൻ പദ്ധതി? മൂന്ന് പേര്‍ മൂന്നുപേർ അറസ്റ്റിലായെന്ന് ബിഹാർ പൊലീസ്
ബക്സർ സ്വദേശി അമൻ തിവാരിയാണ് കേസിലെ മുഖ്യപ്രതി

പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ അറസ്റ്റിലായെന്ന് ബിഹാർ പൊലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐയെ സമീപിച്ചെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. ബക്സർ സ്വദേശി അമൻ തിവാരിയാണ് കേസിലെ മുഖ്യപ്രതി.
പ്രതിയായ അമൻ ബുധനാഴ്ച രാത്രി ബക്സർ ജില്ലയിലെ സിംരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അരരിയ ഗ്രാമത്തിൽ നിന്ന്, വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ വെബ്‌സൈറ്റിലേക്ക് സന്ദേശമയക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് പകരമായി പണം ആവശ്യപ്പെടുകയും ചെയ്തു.
ഇയാളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ഇയാൾ താമസിച്ചിരുന്ന മുറി സീൽ ചെയ്യുകയും ചെയ്തു. അമൻ സിഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് സന്ദേശം അയച്ചതായി സംശയിക്കുന്നതായി ബക്സർ എസ്പി ശുഭം ആര്യ പറഞ്ഞു.
നേരത്തെയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് അമൻ. 2022-ൽ കൊൽക്കത്ത വിമാനത്താവളം ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കൊൽക്കത്ത, ബക്സർ പൊലീസ് സംഘം ഇയാളെ സംയുക്തമായി അറസ്റ്റ് ചെയ്തിരുന്നു. എന്നിരുന്നാലും, ഇത്തവണ വിഷയം പ്രധാനമന്ത്രിയുടെ ഓഫീസുമായി (PMO) ബന്ധപ്പെട്ടതായതിനാൽ പൊലീസ് അതീവ ജാഗ്രത പാലിക്കുകയും കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയുമാണ്.
Adjust Story Font
16

