Quantcast

കേസ് പിൻവലിച്ചാൽ പത്ത് ലക്ഷം; യുവാവിനെ നഗ്നനാക്കി മർദിച്ച കേസിൽ ഒത്തുതീർപ്പിന് ശ്രമം

മുഖ്യപ്രതി ലക്ഷ്മിപ്രിയയുടെ വീട്ടുകാരാണ് ഒത്തുതീർപ്പിന് ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    11 April 2023 5:25 AM GMT

Young man_beaten
X

തിരുവനന്തപുരം: യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ച കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് യുവാവിന്റെ അച്ഛൻ. കേസ് പിൻവലിച്ചാൽ പത്ത് ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും യുവാവിന്റെ അച്ഛൻ പറയുന്നു. മുഖ്യപ്രതി ലക്ഷ്മിപ്രിയയുടെ വീട്ടുകാരാണ് ഒത്തുതീർപ്പിന് ശ്രമിച്ചത്.

അതേസമയം, കേസിലെ മുഖ്യപ്രതിയായ ലക്ഷ്മിപ്രിയ അറസ്റ്റിലായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വർക്കലയിൽ യുവാവിനെ പെൺസുഹൃത്തും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദിച്ചത്. എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ട് നഗ്നനാക്കിയായിരുന്നു മർദനം. അയിരൂർ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മർദനമേറ്റത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തിൽനിന്ന് പിന്മാറാത്തതിനായിരുന്നു ആക്രമണം.

വർക്കല ചെറുന്നിയൂർ സ്വദേശിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ, മറ്റൊരാളുമായി അടുപ്പത്തിലായതുകൊണ്ട് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവാവിനോട് ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു. ഇതിന് യുവാവ് വഴങ്ങാത്തത് പ്രതികളെ ചൊടിപ്പിച്ചു. തുടർന്ന് ഏപ്രിൽ അഞ്ചിന് ലക്ഷ്മിപ്രിയ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ യുവാവിനെ ലക്ഷ്മിപ്രിയ വന്ന കാറിൽ കയറ്റി. തുടർന്നാണ് ഇദ്ദേഹത്തെ പെൺകുട്ടിയടക്കം ഏഴുപേർ ചേർന്ന് മർദിച്ചത്. യുവാവ് ധരിച്ചിരുന്ന മാലയും ഐവാച്ചും കൈയിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു

TAGS :

Next Story