Quantcast

കോൺഗ്രസ് ബ്ളോക് പട്ടികയില്‍ തർക്കം തീരുന്നില്ല; അസംതൃപ്തിയോടെ ഗ്രൂപ്പുകൾ

അവഗണനക്കെതിരെ നിലപാട് കടുപ്പിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം

MediaOne Logo

Web Desk

  • Published:

    8 Jun 2023 1:13 AM GMT

Controversy over Congress block list ,latest malayalam news,കോൺഗ്രസ് ബ്ളോക് പട്ടികയില്‍ തർക്കം തീരുന്നില്ല; അസംതൃപ്തിയോടെ ഗ്രൂപ്പുകൾ
X

ന്യൂഡല്‍ഹി: ഡൽഹിയിലും തർക്കം തീരാതെ കോൺഗ്രസിന്റെ ബ്ലോക്ക് പട്ടിക . സംസ്ഥാനത്തിന്റ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ സന്ദർശിച്ച രമേശ് ചെന്നിത്തല കടുത്ത പ്രതിഷേധം അറിയിച്ചാണ് മടങ്ങിയത്. അവഗണനക്കെതിരെ നിലപാട് കടുപ്പിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം

കോൺഗ്രസ് ബ്ളോക് പട്ടികയിൽ മാറ്റം വരുത്തില്ലെന്ന് ദേശീയ നേതൃത്വം കൂടി തീരുമാനിച്ചതോടെ ഗ്രൂപ്പുകൾ വെട്ടിലായിരിക്കുകയാണ് . നിലനിൽപ്പിനായി കടുത്ത പോരാട്ടം നടത്തണമെന്ന തീരുമാനത്തിലാണ് നേതാക്കൾ . എ വിഭാഗത്തിനാണ് പുനഃസംഘടനയിൽ കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നത്. മഹാരാഷ്ട്ര തർക്കത്തിലെ റിപ്പോർട്ടിനാണ് രമേശ് ചെന്നിത്തലയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഡൽഹിക്ക് വിളിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ താരിഖ് അൻവറെ ചെന്നിത്തല വസതിയിലെത്തി സന്ദർശിച്ചു .

ഈയിടെ പുനഃസംഘടിപ്പിക്കപ്പെട്ട പിസിസി, ഡിസിസി, മഹിളാ കോൺഗ്രസ്, കെ എസ് യു എന്നിവയിലൊന്നും സംസ്ഥാന നേതൃത്വം മുതിർന്ന നേതാക്കളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന പ്രതിഷേധം താരിഖിനെ അറിയിച്ചു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ബ്ളോക് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടപെടാനില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം . ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തിയ ബെന്നി ബെഹനാൻ , കെ.സി ജോസഫ്, എം.എം ഹസൻ എന്നിവർ കടുത്ത നിലപാട് സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിലെങ്കിലും നേട്ടമുണ്ടാക്കണമെന്ന ലക്ഷ്യത്തിലാണ് ഗ്രൂപ്പുകൾ.

സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാഹുൽ മാങ്കൂട്ടത്തിലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുമ്പോൾ എ ഗ്രൂപ്പിൽ നിന്നും കെ.എം . അഭിജിത്തും ഐ ഗ്രൂപ്പിൽ നിന്നും അബിൻ വർക്കിയെയുമാണ് മുന്നോട്ട് വയ്ക്കുന്നത്. എ .ഐ ഗ്രൂപ്പുകൾ ചേർന്ന് ഒറ്റ സ്ഥാനാർത്ഥിയിലേക്ക് എത്താനുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട് . എ,ഐ ഗ്രൂപ്പുകൾ നാളെ മുതൽ വെവ്വേറെ യോഗം ചേരും. ഗ്രൂപ്പ് യോഗങ്ങൾക്കെതിരെ നേതൃത്വം വാളെടുത്താൽ അവഗണിച്ചു മുന്നോട്ട് പോകാനാണ് തീരുമാനം

TAGS :

Next Story