Quantcast

'മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു'; ഇ.പി ജയരാജനെതിരായ നടപടി ഇൻഡിഗോ പുനഃപരിശോധിക്കണമന്ന് സിപിഎം

ഇൻഡിഗോ തീരുമാനം പ്രതിഷേധാർഹമാണെന്നും സിപിഎം

MediaOne Logo

Web Desk

  • Updated:

    2022-07-18 13:47:45.0

Published:

18 July 2022 1:39 PM GMT

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു; ഇ.പി ജയരാജനെതിരായ നടപടി ഇൻഡിഗോ പുനഃപരിശോധിക്കണമന്ന് സിപിഎം
X

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ ഇൻഡിഗോ വിലക്കിയത് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വസ്തുതകൾ പൂർണമായും പരിശോധിക്കാതെയാണ് ഇൻഡിഗോയുടെ നടപടി. മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ജയരാജൻ ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഇൻഡിഗോ തീരുമാനം പ്രതിഷേധാർഹമാണെന്നും സിപിഎം വിലിയിരുത്തി. ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏർപെടുത്തിയിരിക്കുന്നത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഇൻഡിഗോ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് നടപടി. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ ആദ്യ പ്രതികരണം.

ഇൻഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്‌ലൈറ്റ് സർവീസ് ബഹിഷ്‌കരിക്കുന്നുവെന്നും ജയരാജൻ പിന്നീട് പറഞ്ഞു.''ഇൻഡിഗോ ഏവിയേഷൻ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒൻപതിന് ഇൻഡിഗോ കമ്പനിയിൽ നിന്ന് ഡിസ്‌കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു.12 ന് വിശദീകരണം നൽകാനും പറഞ്ഞിരുന്നു. എന്നാൽ മറുപടി നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചതാണ്.

അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവർക്കുള്ളത്. ശരിക്കും എനിക്ക് അവാർഡ് നൽകേണതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്...താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല.കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം...'' ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു

TAGS :

Next Story