Quantcast

ട്രംപ് ആശുപത്രിയിലാണെന്നും മരിച്ചെന്നും സോഷ്യൽ മീഡിയ; ‘പ്രസ് ലിഡിന്’ പിന്നിലെ സത്യമെന്ത്? അഭ്യൂഹങ്ങൾ ഇങ്ങനെ

ട്രംപ് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ നിന്ന് മോചിതനായി എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ കൂടി പുറത്തുവന്നതോടെ ചർച്ച രൂക്ഷമായി

MediaOne Logo

ലാൽകുമാർ

  • Updated:

    2026-04-06 10:23:31.0

Published:

6 April 2026 3:47 PM IST

ട്രംപ് ആശുപത്രിയിലാണെന്നും മരിച്ചെന്നും സോഷ്യൽ മീഡിയ; ‘പ്രസ് ലിഡിന്’ പിന്നിലെ സത്യമെന്ത്? അഭ്യൂഹങ്ങൾ ഇങ്ങനെ
X

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശേഷം, ഇന്നലെ മുതൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് സോഷ്യൽ മീഡിയുടെ ശ്രദ്ധാകേന്ദ്രം. 'ട്രംപ് മരിച്ചോ?', 'ട്രംപിൻ്റെ മരണം', അല്ലെങ്കിൽ 'ട്രംപ് ആശുപത്രിയിൽ ആണ്' എന്നീ ചോദ്യങ്ങളോട് കൂടിയ റീലുകളും, പോസ്റ്റുകളുമാണ് വ്യാപകമായി പ്രചരിക്കുന്നത്. നിരവധി ഉപയോക്താക്കൾ ട്രംപിനെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം മരിച്ചുവെന്നും അവകാശപ്പെടുന്നു.

ഇസ്രായേലിനൊപ്പം ഇറാനെതിരെയുള്ള ഓപ്പറേഷൻ ഫ്യൂറിയുടെ ആറാം ആഴ്ചയിലേക്ക് യുഎസ് കടക്കുമ്പോഴാണ് ഈ വാർത്ത പ്രത്യക്ഷപ്പെട്ടത്. മിഡിൽ ഈസ്റ്റിലെ സംഘർഷം നിരവധി വ്യാജ വാർത്തകൾക്കും കിംവദന്തികൾക്കുമാണ് കാരണമായത്. അതുകൊണ്ട് തന്നെ ഈ വാർത്തയുടെയും വസ്തുതയും തിരയുകയാണ് പലരും.





ട്രംപ് മരിച്ചോ?

സോഷ്യൽ മീഡിയയിൽ ഈ ചോദ്യം ഒരു പ്രളയം പോലെയാണ് പ്രചരിച്ചത്. ട്രംപ് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ നിന്ന് മോചിതനായി എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ കൂടി പുറത്തുവന്നതോടെ ചർച്ച രൂക്ഷമായി. ട്രംപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി സൂചന ലഭിച്ചു, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണോ, ജീവിച്ചിരിപ്പുണ്ടോ, മരിക്കുകയാണോ, അതോ ഇതിനകം മരിച്ചുപോയോ എന്ന ചോദ്യങ്ങൾ വീണ്ടും ഉയർന്നുവന്നു!





"ട്രംപിനെ വാൾട്ടർ റീഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ചില റിപ്പോർട്ടുകളു സ്ഥിരീകരിക്കാത്ത വിവരങ്ങളും വരുന്നുണ്ട് - ആശുപത്രിക്ക് ചുറ്റുമുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്നാണ് പറയുന്നത്. പ്രസിഡന്റ് ഇന്ന് പുറത്തിറങ്ങില്ലെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു," എന്ന് ഒരു പോസ്റ്റ് പറയുന്നു.




" ട്രംപ് വാൾട്ടർ റീഡ് ആശുപത്രിയിൽ പക്ഷാഘാതം മൂലം മരിച്ചു" "ഡൊണാൾഡ് ട്രംപിനെ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല." "പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണവാർത്ത അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്." എന്നതുൾപ്പെടെ സമാനമായ അവകാശവാദങ്ങൾ മറ്റ് നിരവധി പോസ്റ്റുകളിലായി പ്രചരിച്ചു.

പോസ്റ്റ് സത്യമാണോ? ഗ്രോക്ക് ഫാക്റ്റ്ചെക്ക്

പോസ്റ്റ് സത്യമാണോ എന്ന് ഗ്രോക്കിനോട് ചോദിച്ചപ്പോൾ, പോസ്റ്റ് സത്യമല്ലെന്നും 2026 ഏപ്രിൽ നാലിന് പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമായ സോഷ്യൽ മീഡിയ ഊഹാപോഹമാണെന്നും പറയുന്നു. വൈറ്റ് ഹൗസ് തന്നെ വാർത്ത നിഷേധിച്ചുവെന്നും വിശ്വസനീയമായ തെളിവുകളൊന്നും ഇല്ലയെന്നും ഗ്രോക്ക് മറുപടി നൽകി.

ഗ്രോക്കിന്റെ പറയുന്നത് അനുസരിച്ച്, " ട്രംപ് മരിച്ചതായി റിപ്പോർട്ടുണ്ടെന്ന് പ്രസിഡന്റിനോട് അടുത്ത നിരവധി വൃത്തങ്ങൾ പറയുന്നു" എന്ന് എഴുതിയ @MechaNews_ എന്ന X അക്കൗണ്ടിലെ പോസ്റ്റുകളിൽ നിന്നാണ് ഈ ഊഹാപോഹങ്ങൾ ഉടലെടുത്തതെന്ന് കാണിക്കുന്നു.




ട്രംപ് ദിവസം മുഴുവൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ആശുപത്രിയിൽ കഴിയുന്നുണ്ടെന്ന പ്രചാരണം തീവ്രമായി പ്രചരിപ്പിക്കകയാണെന്ന് എന്ന് മാധ്യമപ്രവർത്തകൻ നിക്ക് സോർട്ടർ പറഞ്ഞു. "ഇതൊരു തികഞ്ഞ നുണയാണ്," സോർട്ടർ കൂട്ടിച്ചേർത്തു. 2024-ൽ ബട്‌ലറിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വാൾട്ടർ റീഡിൽ നിന്ന് ട്രംപ് മോചിതനാകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയയിലും സജീവമാണ്. ഏപ്രിൽ ആറിനുള്ള തന്റെ വാർത്താ സമ്മേളനത്തെക്കുറിച്ചും അദ്ദേഹം സ്ഥിരീകരിച്ചു. സംഘർഷത്തിനിടെ എഫ്-15 വിമാനം വെടിവച്ചിട്ട യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്റെ രക്ഷാപ്രവർത്തനത്തെ പ്രശംസിക്കുകയും വിപുലമായ തിരച്ചിൽ ദൗത്യത്തിന് ശേഷം ക്രൂ അംഗത്തെ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുകയും ചെയ്ത ട്രംപ് ഇന്ന് രാവിലെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഇറാന് മുന്നറിയിപ്പും നൽകിയിരുന്നു.

ട്രംപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായോ മരിച്ചതായോ ഉള്ള അവകാശവാദങ്ങൾ ശരിവയ്ക്കുന്ന ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സംഘർഷങ്ങളുടെ സമയങ്ങളിൽ, ഉന്നത നേതാക്കൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കുറയ്ക്കുമ്പോഴുണ്ടാകുന്ന തെറ്റായ വിവരങ്ങൾക്ക് എങ്ങനെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഇത്തരം അവകാശവാദങ്ങളുടെ പെട്ടെന്നുള്ള പ്രചാരണം കാണിക്കുന്നു.

TAGS :

Next Story