സരിതാ നായർക്ക് അറസ്റ്റ് വാറന്‍റ്
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്
Update: 2021-03-06 13:40 GMT
10 കോടി എ.ഡി.ബി വായ്പ നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപ തട്ടിയ കേസില്‍ സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്‍റ്. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോളും കേസിലെ ഒന്നാം പ്രതിയായ സരിത എസ്. നായർ കോടതിയിൽ ഹാജരാകാത്തതിനാലാണ് കോടതി നടപടി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്.
2009ലാണ് കേസിനാസ്പദമായ സംഭവം. 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.