കന്നഡ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍

സംഭവത്തിൽ മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Update: 2024-04-15 07:34 GMT

സൗന്ദര്യ ജഗദീഷ്

ബെംഗളൂരു: കന്നഡ സിനിമ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍. ബെംഗളൂരുവിലെ വസതിയില്‍ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ രാജാജിനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജഗദീഷ് ജീവനൊടുക്കിയതാണോ എന്ന് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കന്നഡ നടൻ ദർശൻ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. "സൗന്ദര്യ ജഗദീഷ് സാറിൻ്റെ പെട്ടെന്നുള്ള വേർപാട് കേട്ട് ഞെട്ടലും സങ്കടവും ഉണ്ട്. കന്നഡ സിനിമാ വ്യവസായത്തിന് അദ്ദേഹത്തിൻ്റെ വിയോഗം തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നു'' കന്നഡ നിർമ്മാതാവും സംവിധായകനുമായ തരുൺ സുധീർ എക്സില്‍ കുറിച്ചു.

Advertising
Advertising

അടുത്തിടെ ജഗദീഷിന്‍റെ ഉടമസ്ഥതയിലുള്ള ജെറ്റ് ലാഗ് പബിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിക്കുന്നുവെന്നായിരുന്നു ആരോപണം. പ്രവര്‍ത്തന സമയം കഴിഞ്ഞ് പാർട്ടി നടത്തിയതിന് പബ്ബിനെതിരെ കേസെടുത്തിരുന്നു. താരങ്ങളായ ദർശൻ, ധനഞ്ജയ്, റോക്ക്‌ലൈൻ വെങ്കിടേഷ് തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്ല, അത്താഴ വിരുന്നാണ് സംഘടിപ്പിച്ചതെന്നായിരുന്നു പിന്നീട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. കന്നഡ സിനിമാലോകത്തെ ഏറ്റവും പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായിരുന്നു സൗന്ദര്യ ജഗദീഷ്.‘സ്നേഹിതരു’, ‘അപ്പു പപ്പു’, ‘മസ്ത് മജാ മാദി’, ‘രാമലീല’ തുടങ്ങി നിരവധി ചിത്രങ്ങൾ ജഗദീഷ് നിർമിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News