കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി

ഷിന്‍ജി കഗാവയുടെ ഷോട്ട് കൈ കൊണ്ട് തടഞ്ഞതിന് ജപ്പാനെതിരെ മൂന്നാം മിനിറ്റില്‍ തന്നെ സാഞ്ചസിന് ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്നു

Update: 2018-06-22 16:05 GMT
Advertising

കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി. ജപ്പാനെതിരെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്നാണ് താരത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി ഭീഷണി ഉയര്‍ന്നത്. ലോകകപ്പിലെ കൊളംബിയയുടെ ആദ്യ മത്സരം. ഷിന്‍ജി കഗാവയുടെ ഷോട്ട് കൈ കൊണ്ട് തടഞ്ഞതിന് ജപ്പാനെതിരെ മൂന്നാം മിനിറ്റില്‍ തന്നെ സാഞ്ചസിന് ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നു.

ഇതിനെ തുടര്‍ന്നാണ് കൊളംബിയയില്‍ സാഞ്ചസിനെതിരെ പ്രതിഷേധമുയര്‍ന്നത്. സമൂഹമാധ്യമങ്ങള്‍ വഴി സാഞ്ചസിനെ വധിക്കണമെന്ന് ആഹ്വാനം ഉയരുകയായിരുന്നു. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നാണ് പറയുന്നത്. സെല്‍ഫ് ഗോള്‍ വഴങ്ങിയതിന് കൊളംബിയയുടെ മുന്‍ സൂപ്പര്‍ താരം ആന്ദ്രെ എസ്കോബാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് ഫുട്ബോള്‍ ലോകം കണ്ടതാണ്. ഏതായാലും വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Full View
Tags:    

Similar News