നിയമം ലംഘിച്ചു: 21 റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി

മാനവവിഭവശേഷി മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്

Update: 2024-03-04 17:50 GMT

ദമ്മാം: സൗദിയില്‍ നിയമലംഘനങ്ങളിലേര്‍പ്പെട്ട ഇരുപത്തിയൊന്ന് റിക്രൂട്ടിംഗ് ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടഞ്ഞതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഗാര്‍ഹീക ജീവനക്കാരുടെ റിക്രൂട്ടിംഗുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിലാണ് നടപടി.

മന്ത്രാലയം നടത്തിയ പരിശോധനയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഓഫീസുകള്‍ക്കെതിരിയാണ് നടപടിക്ക് ഉത്തരവിട്ടത്. സേവനദാതാക്കള്‍ക്ക് നല്‍കാനുള്ള തുക തിരികെ നല്‍കാതിരിക്കുക, അനധികൃതമായി തൊഴിലാളികളെ നിയമിക്കുക, റിക്രൂട്ടിംഗ് ചിലവുകള്‍ മുസാനിദ് പ്ലാറ്റഫോമില്‍ നല്‍കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളിലാണ് നടപടി.

Advertising
Advertising

തൊഴില്‍ ദാതാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുസാനിദ് പ്ലാറ്റ്‌ഫോമിലൂടെ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിബന്ധനകളും ഉറപ്പാക്കുന്നതിനായി മന്ത്രാലയം നിതാന്ത്ര ജാഗ്രത പുലര്‍ത്തി വരികയാണെന്ന് അതികൃതര്‍ വ്യക്തമാക്കി.

സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനും റിക്രൂട്ടിംഗ് മേഖലയെ കൂടുതല്‍ പ്രാപ്യമാക്കുന്നതിനും മന്ത്രാലയത്തിന്റെ പരിശോധനകള്‍ തുടുരുമെന്നും മന്ത്രാലയം അതികൃതര്‍ അറിയിച്ചു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News