കത്തിമുനയിൽ നിർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; വയലിൽ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം അറസ്റ്റിൽ

സംഭവം പുറത്തുപറഞ്ഞാൽ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബിഹാറിൽ നാലംഗ സംഘം 30കാരിയെ ക്രൂരമായി പീഡിപ്പിച്ചത്.

Update: 2024-04-29 04:43 GMT
Editor : banuisahak | By : Web Desk
Advertising

പറ്റ്ന: ബിഹാറിലെ കിഷൻഗഞ്ചിൽ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ഷേർ സിംഗ് (55), ആകാശ് സിംഗ് (27), ബ്രിജ്‌ലാൽ സിംഗ് (30), ഷയാമു സിംഗ് (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടിൽ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്. 

ബൊലേറോ ക്യാമ്പർ വാനിൽ കയറ്റിക്കൊണ്ടുപോയ യുവതിയെ ഒരു ചോളത്തോട്ടത്തിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറി ഇവർ കടന്നുകളഞ്ഞു. തുടർന്ന് വീട്ടിലെത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തു. 

പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അരാരിയ ജില്ലയിലെ മഹൽഗാവിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഐപിസി 363, 366, 376 ഡി, 506, 34 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ കേസെടുക്കുകയും ചെയ്തു. പ്രതികൾ ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശികളാണ്. നാടോടികൾ പോലെയാണ് ഇവർ ജീവിക്കുന്നതെന്നും പോലീസ് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News