ഡൽഹി വംശഹത്യാ കേസ്: കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത് ജഹാന് ജാമ്യം

കലാപത്തിന്റെ ഗൂഡാലോചനയിൽ ഇസ്രത്ജഹാന് പങ്കുണ്ടെന്നായിരുന്നു പൊലീസ് ആരോപണം

Update: 2022-03-15 02:48 GMT

2020ലെ ഡൽഹി വംശഹത്യാ കേസിൽ കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത് ജഹാന് ജാമ്യം. വംശഹത്യയുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിലാണ് ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇസ്രത്തിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നത്.

വടക്കു-കിഴക്കൻ ഡൽഹയിൽ 58 പേരുടെ മരണത്തിനിടയാക്കുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിന്റെ ഗൂഡാലോചനയിൽ ഇസ്രത്ജഹാന് പങ്കുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. തുടർന്ന് 2020 ഫെബ്രുവരി 26നാണ് യുഎപിഎ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 ജൂണിൽ വിവാഹത്തിനായി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Advertising
Advertising

ഇസ്രത്തിന് ഗൂഢാലോചനയിൽ ഒരു പങ്കില്ലെന്നും വ്യാജമായി കേസെടുത്തതാണെന്നും ഇസ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രദീപ് തിയോട്ടിയ കോടതിയിൽ വാദിച്ചു. ഇസ്രത് അഭിഭാഷകയും യുവ രാഷ്ട്രീയപ്രവർത്തകയുമാണ്. മുസ്്ലിം ജനസംഖ്യ കുറഞ്ഞ സ്ഥലത്തുനിന്നാണ് അവർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ വിഭാഗക്കാരും വോട്ട് ചെയ്താണ് അവർ ജയിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 2012 മുതൽ 2017 വരെ ഡൽഹിയിലെ കോൺഗ്രസ് കൗൺസിലറായിരുന്ന ഇസ്രത് എ.ഐ.സി.സി അംഗവുമായിരുന്നു. അതേസമയം, കേസിൽ ഉമർ ഖാലിദിന്റെ വിധി പറയുന്നത് ഈ മാസം 21ലേക്ക് മാറ്റി. ഷർജീൽ ഇമാം, സലീം മാലിക് എന്നിവരുടെ ജാമ്യഹരജി 22ന് പരിഗണിക്കും.

Former Congress councilor Ishrat Jahan released on bail in 2020 Delhi genocide case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News