സ്മാർട്ട്‌ഫോൺ വാങ്ങാനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു; 17 കാരൻ അറസ്റ്റിൽ

രാജസ്ഥാനിലെ ഗ്രാമത്തിൽനിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികൾ തടഞ്ഞിരുന്നു

Update: 2021-10-23 04:34 GMT
Editor : Dibin Gopan | By : Web Desk
Advertising

ഒഡിഷയിൽ സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനായി ഭാര്യയെ 55കാരന് വിറ്റ 17കാരൻ അറസ്റ്റിൽ. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരനായ രാജസ്ഥാൻ സ്വദേശിക്ക് വിൽക്കുകയായിരുന്നു. 26കാരിയെ രാജസ്ഥാനിലെ ബാരനിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഗ്രാമത്തിൽനിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികൾ തടഞ്ഞിരുന്നു. യുവതിയെ പണം നൽകി 55കാരൻ വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികൾ തടയുകയായിരുന്നു.

ജൂലൈയിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം. 'ആഗസ്റ്റിൽ ഇരുവരും രാജസ്ഥാനിൽ ഇഷ്ടിക ചൂളയിൽ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച് ദിവസങ്ങൾക്കകം 17കാരൻ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വിൽക്കുകയായിരുന്നു.ഭാര്യയെ വിറ്റുകിട്ടിയ പണം കൗമാരക്കാരൻ സ്മാർട്ട് ഫോൺ വാങ്ങിയും ഭക്ഷണം കഴിച്ചും തീർക്കുകയായിരുന്നു. പിന്നീട് 17കാരൻ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു മറുപടി.

എന്നാൽ, യുവതിയുടെ കുടുംബം യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കോൾ റെക്കോർഡുകൾ പരിശോധിച്ചതോടെ കൗമാരക്കാരന്റെ കള്ളം പൊളിഞ്ഞു.ഇതോടെ പൊലീസ് രാജസ്ഥാനിലെത്തി യുവതിയെ കണ്ടുപിടിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. 17കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം കറക്ഷനൽ ഹോമിലേക്ക് മാറ്റി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News