എസ്ഐആറിൽ പ്രതിപക്ഷം പാ‍ർലമെന്റ് സ്തംഭിപ്പിച്ചു

മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ ഏറ്റുമുട്ടി

Update: 2025-12-01 13:38 GMT

ന്യുഡൽഹി: ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ എസ്ഐആറിൽ പ്രതിപക്ഷം പാ‍ർലമെന്റ് സ്തംഭിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ ഏറ്റുമുട്ടി.

എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെയാണ് ഇരുസഭകളിലും പ്രതിഷേധം ശക്തമായത്. ലോക്സഭയിൽ രണ്ടു തവണ സഭാ നടപടികൾ നിർത്തിവെച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്നത്തേക്ക് പിരിയുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാർലമെന്റിൽ നാടകമല്ല കളിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.മുൻ ഉപ രാഷ്ട്രപതി ജഗദീപ് ധൻകറിന് യാത്രയയപ്പ് നൽകാൻ പോലും സാധിച്ചില്ലന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ അം​ഗങ്ങൾ വാക്പോരായി. കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടന്ന്‌ ഭരണപക്ഷം തിരിച്ചടിച്ചു. ബീഹാറിലെ പരാജയത്തിൽ പ്രതിപക്ഷം അവശതയിലാണന്നാണ് ബിജെപിയുടെ പരിഹാസം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News