വിവാഹം കഴിക്കാന്‍ സമ്മര്‍ദം; ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റില്‍

കൊലപാതകത്തില്‍ സഞ്ജു എന്ന സലീമിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

Update: 2024-10-26 03:46 GMT

ഡല്‍ഹി: വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി. ഡല്‍ഹിയിലെ നാങ്ഗ്ലോയിലാണ് സംഭവം. സോണിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സഞ്ജു എന്ന സലീമിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന സോണിക്ക് 6,000ത്തിലധികം ഫോളോവേഴ്സുണ്ട്. കൂടാതെ തൻ്റെയും കാമുകൻ സലീമിന്‍റെയും നിരവധി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. സലീമും തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോണിക്കൊരു പുതിയ സുഹൃത്തുണ്ടെന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നതായും എന്നാല്‍ അതെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രേതമാണെന്ന് പറയുമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

Advertising
Advertising

ഏഴ് മാസം ഗര്‍ഭിണിയായ സോണി തന്നെ വിവാഹം സലീമിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ച സലീം ഗര്‍ഭഛിദ്രം ചെയ്യാനും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച സലീമിനെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ സോണിയെ  യുവാവും കൂട്ടാളികളും ചേര്‍ന്ന് ഹരിയാനയിലെ രോഹ്‍തകിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. സലീമിനെയും സഹായികളിൽ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരാൾ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News