വനിതാ സംവരണ ബിൽ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ ഒപ്പിന്‍റെ അകലം മാത്രം

ലോക്സഭയിൽ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു

Update: 2023-09-22 03:41 GMT

പ്രധാനമന്ത്രി വനിതാ എം.പിമാര്‍ക്കൊപ്പം

ഡല്‍ഹി: വനിതാ സംവരണ ബിൽ രാജ്യസഭ കൂടി പാസാക്കിയതോടെ ഇനി നിയമമാകാൻ രാഷ്ട്രപതിയുടെ ഒപ്പിന്‍റെ അകലം മാത്രം . ലോക്സഭയിൽ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു. ബില്ല് പാസായതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു .

ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വനിതാ സംവരണ ബിൽ പാസാക്കിയതോടെ കാലം കാത്തിരുന്ന പച്ചക്കൊടിയാണ് പാർലമെന്‍റിൽ നിന്നും ഉയർന്നത് . സെൻസസും മണ്ഡല പുനർ നിർണയവും കഴിഞ്ഞാൽ മാത്രമേ സംവരണം സാധ്യമാകൂ . വേഗത്തിൽ നടപ്പാക്കണമെന്ന ഭേദഗതി, വോട്ടിങ്ങിനു തൊട്ടുമുന്‍പായി ഇടത് എം.പിമാർ പിൻവലിച്ചു . ഒബിസി വിഭാഗത്തിന് ഉപസംവരണം വേണമെന്ന ഭേദഗതി വോട്ടിനിട്ടപ്പോൾ പരാജയപ്പെട്ടു . ലോക്സഭയിൽ ഭേദഗതി വോട്ടിനിടാതെ കോൺഗ്രസ് പിൻവലിഞ്ഞെങ്കിലും രാജ്യസഭയിൽ അവസാന നിമിഷം വരെ ആവശ്യം ഉയർത്തി . കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ കൊണ്ടുവന്ന ഭേദഗതിയാണ് സഭ തള്ളിയത്.

Advertising
Advertising

വനിതാ സംവരണ ബില്ല് രാജ്യസഭയിൽ രണ്ടാം തവണയാണ് പാസാക്കുന്നത്. 2010 മാർച്ചിൽ ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്താണ് ആദ്യം പാസായത് . പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിനാൽ പുതിയ ബില്ല് ആയിട്ടാണ് ഇത്തവണ അനുവദിച്ചത് . മുൻ ബില്ലിലെ പോലെ പാര്‍ലമെന്‍റിലേക്കും നിയമസഭയിലേക്കും 33 ശതമാനം സംവരണം എന്നതിൽ മാറ്റം വരുത്തിയില്ലെങ്കിലും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് ഉപസംവരണം ഏർപ്പെടുത്തിയിട്ടുണ്ട് . പുതിയ പാർലമെന്‍റ് മന്ദിരത്തിലെ സമ്മേളനം അവസാനിക്കാൻ ഒരുദിവസം ബാക്കി നിൽക്കെയാണ് വെട്ടിക്കുറച്ചത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News