ഉദയനിധി സ്റ്റാലിന്റെ തലവെട്ടാൻ പത്തുകോടി വാഗ്ദാനം; പരമഹംസ ആചാര്യക്കെതിരെ കേസ്

പ്രകോപനപരമായ ആഹ്വാനം ചിത്രീകരിച്ചയാൾക്കെതിരെയും കേസെടുത്തു

Update: 2023-09-06 15:26 GMT
Editor : ലിസി. പി | By : Web Desk

മധുര: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപന ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യക്കെതിരെ കേസെടുത്തു. ഡി എം കെ നിയമവിഭാഗത്തിന്റെ പരാതിയിൽ മധുര പൊലീസാണ് കേസെടുത്തത്. സനാതന ധർമ്മ വിരുദ്ധ പരാമർശത്തിൽ ഉദയ നിധി സ്റ്റാലിന്റെ തലവെട്ടാൻ പത്തു കോടിയായിരുന്നു സന്യാസിയുടെ വാഗ്ദാനം. സന്യാസിയുടെ വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഉദയനിനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് പത്തുകോടി പരിതോഷികം നൽകുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം. പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. ഇതിന് പുറമെ 10 കോടി പോരെങ്കിൽ പാരിതോഷികം വർധിക്കാൻ ഞാൻ തയ്യാറെന്നും സന്ന്യാസി കഴിഞ്ഞ ദിവസം വീണ്ടും പ്രസ്താവനയിറക്കിയിരുന്നു.സനാതന ധർമത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തെ 100 കോടി ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധർമമാണ്. തന്റെ പ്രസ്താവനയിൽ ഉദയനിധി നിർബന്ധമായും മാപ്പ് പറയണം-പരമഹംസ ആചാര്യയെ ഇന്നലെ പറഞ്ഞു.

Advertising
Advertising

അതേസമയം, പരമഹംസ ആചാര്യയുടെ വെല്ലുവിളിക്ക് പരിഹാസത്തോടെയായിരുന്നു ഉദയനിധി പ്രതികരിച്ചത് ''സനാതന ധർമത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടാൻ 10 കോടി രൂപ തരാമെന്നാണ് ഉത്തർപ്രദേശിലെ പരമഹംസ ആചാര്യൻ പ്രഖ്യാപിച്ചിട്ടുണ്ട്. തല വെട്ടാൻ 10 കോടിയൊന്നും വേണ്ട. 10 രൂപയുടെ ചീപ്പ് തന്നാൽ ഞാൻ തന്നെ മുടി ചീകും. ഒരു സന്യാസിയുടെ കയ്യിൽ എങ്ങനെ 10 കോടി വരും. നിങ്ങൾ യഥാർഥ സന്യാസിയാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് എനിക്ക് സംശയമുണ്ട്''-ഉദയനിധി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News