പോക്‌സോ കേസ് പ്രതിക്ക് 20 വർഷം കഠിനതടവും 50000 രൂപ പിഴയും

കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി

Update: 2023-10-07 03:39 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50000 രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി.

മാറനല്ലൂർ സ്വദേശി മഹേഷിനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2015 ഡിസംബർ 24 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗത്തിന് ഇരയായ വിവരം കുട്ടി സ്‌കൂളിലെ ടീച്ചർ വഴി ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൂജപ്പുര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് മാറനല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു.

ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്‌സോ നിയമപ്രകാരം പത്തുവർഷ അധിക തടവിനും 50000 രൂപ പിഴയുമടങ്ങുന്നതാണ് ശിക്ഷ വിധി. പിഴ തുക അതിജീവിതയ്ക്ക് നൽകണം. ഇല്ലെങ്കിൽ 10 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്ന് വിധിയിൽ പറയുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News